തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ഡോക്ടറുടെ മുന്നിലെത്തിക്കുന്ന പ്രതികളുടെ ആന്തരികാവയവങ്ങൾക്കു ക്ഷതമുണ്ടായിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം. പുറമേയുള്ള പരിക്കുകൾ മാത്രം രേഖപ്പെടുത്തുന്ന മെഡിക്കൽ പരിശോധന പോരായെന്നും പോലീസ് മർദനത്തെത്തുടർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കുകൾ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളും നടത്താൻ നിർദേശിച്ച് ആരോഗ്യ ഡയറക്ടർ ഉത്തരവിറക്കി.
രാജ്കുമാർ കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും മെഡിക്കൽ പരിശോധനയ്ക്ക് പോലീസ് എത്തിക്കുന്ന പ്രതികളുടെ ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദ പരിശോധനയ്ക്കു വിധേയമാക്കണമെന്നു നിർദേശത്തിൽ പറയുന്നു.
മെഡിക്കൽ കോളജുകളിൽ പോലീസ് കസ്റ്റഡിയിൽ എത്തിക്കുന്ന പ്രതികൾക്കും പരിശോധന നിർബന്ധമാണെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചു.
വൃക്കസംബന്ധമായ പരിശോധന (റീനൽ പ്രൊഫൈൽ), ക്രിയാറ്റിൻ ഫോസ്ഫോകിൻസ് പരിശോധന (സിപികെ ടെസ്റ്റ്),സിആർപി ടെസ്റ്റ്, യൂറിൻ മയോഗ്ലോബിൻ, ആന്തരികക്ഷതം കണ്ടെത്തുന്നതിനുള്ള അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയും നടത്തണം. മെഡിക്കൽ ടീമാകണം ഇത്തരം പരിശോധന നടത്തേണ്ടതെന്നായിരുന്നു കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നത്.
അറസ്റ്റിലാകുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിൽ ബലപ്രയോഗമോ ശാരീരികമായ ആക്രമണമോ നടത്തിയോ എന്നു കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് ആന്തരിക അവയവങ്ങളുടെയും പരിശോധന നടത്തണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ജുഡീഷൽ കമ്മീഷൻ സർക്കാരിനു ശിപാർശ നൽകിയത്.
കെ. ഇന്ദ്രജിത്ത്
രാജ്കുമാർ കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും മെഡിക്കൽ പരിശോധനയ്ക്ക് പോലീസ് എത്തിക്കുന്ന പ്രതികളുടെ ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദ പരിശോധനയ്ക്കു വിധേയമാക്കണമെന്നു നിർദേശത്തിൽ പറയുന്നു.
മെഡിക്കൽ കോളജുകളിൽ പോലീസ് കസ്റ്റഡിയിൽ എത്തിക്കുന്ന പ്രതികൾക്കും പരിശോധന നിർബന്ധമാണെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചു.
വൃക്കസംബന്ധമായ പരിശോധന (റീനൽ പ്രൊഫൈൽ), ക്രിയാറ്റിൻ ഫോസ്ഫോകിൻസ് പരിശോധന (സിപികെ ടെസ്റ്റ്),സിആർപി ടെസ്റ്റ്, യൂറിൻ മയോഗ്ലോബിൻ, ആന്തരികക്ഷതം കണ്ടെത്തുന്നതിനുള്ള അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയും നടത്തണം. മെഡിക്കൽ ടീമാകണം ഇത്തരം പരിശോധന നടത്തേണ്ടതെന്നായിരുന്നു കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നത്.
അറസ്റ്റിലാകുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിൽ ബലപ്രയോഗമോ ശാരീരികമായ ആക്രമണമോ നടത്തിയോ എന്നു കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് ആന്തരിക അവയവങ്ങളുടെയും പരിശോധന നടത്തണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ജുഡീഷൽ കമ്മീഷൻ സർക്കാരിനു ശിപാർശ നൽകിയത്.
കെ. ഇന്ദ്രജിത്ത്