കൊച്ചി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ വനഭൂമിയില്‍നിന്ന് ഈട്ടിത്തടി മുറിച്ചു കടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികളായ വയനാട് വാഴവറ്റ മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മുട്ടില്‍ സൗത്ത് വില്ലേജിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നാണ് മരങ്ങള്‍ വെട്ടിയതെന്നും വനഭൂമിയില്‍ നിന്നാണെന്ന ആരോപണം തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ ഭൂമി വനഭൂമിയോ പുറമ്പോക്ക് ഭൂമിയോ അല്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഇവര്‍ നേരത്തേ നല്കിയ ഹര്‍ജിയില്‍ മരംകൊള്ളയാണു നടന്നതെന്നും മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇതേത്തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
ഈ ഭൂമിയില്‍നിന്ന് ഈട്ടിമരം വെട്ടിമാറ്റാന്‍ വനം വകുപ്പിന്റെ അനുമതി തേടിയിരുന്നു. കല്പറ്റ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും അറിയിച്ചിരുന്നു.
പട്ടയഭൂമിയിലെ മരം വെട്ടി നീക്കാന്‍ അനുവദിച്ചുള്ള സര്‍ക്കാരിന്റെ 2020 മാര്‍ച്ച് 11ലെയും 2020 ഒക്ടോബര്‍ 24ലെയും ഉത്തരവുകള്‍ പ്രകാരമാണു മരം മുറിച്ചത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വനഭൂമിയില്‍നിന്നു മതിയായ അനുമതിയില്ലാതെ ഈട്ടിത്തടി മുറിച്ചു കടത്തിയെന്നു പറയുന്നത് ശരിയില്ല. വനഭൂമിയില്‍നിന്നു മരം മുറിച്ചിട്ടില്ലെന്നും കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇടുക്കിയിലും അന്വേഷണം
കട്ടപ്പന: റവന്യു ഉത്തരവിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ഇടുക്കി ജില്ലയിലേക്കും. തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എ. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മുട്ടിൽ മരംമുറി കേസിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ വനം വകുപ്പ് റേഞ്ചുകളിലും പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടത്. ജില്ലയിലെ എല്ലാ റേഞ്ചുകളിലുമെത്തി ആവശ്യമെങ്കിൽ മരം മുറിക്കാൻ അനുമതി നൽകിയ രേഖകൾ പരിശോധിക്കും.
ഇതിന്റെ ഭാഗമായി കുമളി റെയിഞ്ച് ഓഫിസിൽ എത്തി രേഖകൾ പരിശോധിച്ചു. രാവിലെ പത്തരയോടെയാണ് കുമളി റേഞ്ച് ഓഫിസീൽ പരിശോധന ആരംഭിച്ചത്.
റവന്യു ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചതായി അടിമാലി റേഞ്ചിൽ പരാതി ഉണ്ടായിട്ടുണ്ട്.
വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഇവര്‍ നേരത്തേ നല്കിയ ഹര്‍ജിയില്‍ മരംകൊള്ളയാണു നടന്നതെന്നും മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇതേത്തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
ഈ ഭൂമിയില്‍നിന്ന് ഈട്ടിമരം വെട്ടിമാറ്റാന്‍ വനം വകുപ്പിന്റെ അനുമതി തേടിയിരുന്നു. കല്പറ്റ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും അറിയിച്ചിരുന്നു.
പട്ടയഭൂമിയിലെ മരം വെട്ടി നീക്കാന്‍ അനുവദിച്ചുള്ള സര്‍ക്കാരിന്റെ 2020 മാര്‍ച്ച് 11ലെയും 2020 ഒക്ടോബര്‍ 24ലെയും ഉത്തരവുകള്‍ പ്രകാരമാണു മരം മുറിച്ചത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വനഭൂമിയില്‍നിന്നു മതിയായ അനുമതിയില്ലാതെ ഈട്ടിത്തടി മുറിച്ചു കടത്തിയെന്നു പറയുന്നത് ശരിയില്ല. വനഭൂമിയില്‍നിന്നു മരം മുറിച്ചിട്ടില്ലെന്നും കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇടുക്കിയിലും അന്വേഷണം
കട്ടപ്പന: റവന്യു ഉത്തരവിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ഇടുക്കി ജില്ലയിലേക്കും. തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ എ. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മുട്ടിൽ മരംമുറി കേസിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ വനം വകുപ്പ് റേഞ്ചുകളിലും പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടത്. ജില്ലയിലെ എല്ലാ റേഞ്ചുകളിലുമെത്തി ആവശ്യമെങ്കിൽ മരം മുറിക്കാൻ അനുമതി നൽകിയ രേഖകൾ പരിശോധിക്കും.
ഇതിന്റെ ഭാഗമായി കുമളി റെയിഞ്ച് ഓഫിസിൽ എത്തി രേഖകൾ പരിശോധിച്ചു. രാവിലെ പത്തരയോടെയാണ് കുമളി റേഞ്ച് ഓഫിസീൽ പരിശോധന ആരംഭിച്ചത്.
റവന്യു ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചതായി അടിമാലി റേഞ്ചിൽ പരാതി ഉണ്ടായിട്ടുണ്ട്.