കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാര്ട്ടിന് ജോസഫിനെ (26) എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 23 വരെ റിമാന്‍ഡ് ചെയ്തു കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
വ്യാഴാഴ്ച രാത്രി തൃശൂരിലെ വീടിനു സമീപത്തുനിന്നാണു പ്രതിയെ പിടികൂടിയത്. പീഡനം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ ഇന്നലെ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഫ്ളാറ്റിലെ കെയര്‍ടേക്കറും സെക്യൂരിറ്റിയും മാര്‍ട്ടിനെ തിരിച്ചറിഞ്ഞു. പ്രതിയെ പിന്നീടു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കാക്കനാട്ടെ ഇയാളുടെ ഫ്ളാറ്റിലും തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മാര്ട്ടിന് ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളി.
പ്രതിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫ്ളാറ്റിൽ പീഡനത്തിനിരയായ കണ്ണൂര്‍ സ്വദേശിനിക്കു പിന്നാലെ കഴിഞ്ഞ ദിവസം മറ്റൊരു യുവതി കൂടി പരാതി നല്കിയ സാഹചര്യത്തില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
മാർട്ടിന്റെ ജീവിതരീതിയും വരുമാനമാര്‍ഗവും ദുരൂഹമാണ്. മറൈന്‍ഡ്രൈവിലെ ഒരു ലക്ഷ്വറി ഫ്ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മാസം 43,000 രൂപയാണ് വാടക. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
വ്യാഴാഴ്ച രാത്രി തൃശൂരിലെ വീടിനു സമീപത്തുനിന്നാണു പ്രതിയെ പിടികൂടിയത്. പീഡനം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ ഇന്നലെ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഫ്ളാറ്റിലെ കെയര്‍ടേക്കറും സെക്യൂരിറ്റിയും മാര്‍ട്ടിനെ തിരിച്ചറിഞ്ഞു. പ്രതിയെ പിന്നീടു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കാക്കനാട്ടെ ഇയാളുടെ ഫ്ളാറ്റിലും തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മാര്ട്ടിന് ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളി.
പ്രതിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫ്ളാറ്റിൽ പീഡനത്തിനിരയായ കണ്ണൂര്‍ സ്വദേശിനിക്കു പിന്നാലെ കഴിഞ്ഞ ദിവസം മറ്റൊരു യുവതി കൂടി പരാതി നല്കിയ സാഹചര്യത്തില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
മാർട്ടിന്റെ ജീവിതരീതിയും വരുമാനമാര്‍ഗവും ദുരൂഹമാണ്. മറൈന്‍ഡ്രൈവിലെ ഒരു ലക്ഷ്വറി ഫ്ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മാസം 43,000 രൂപയാണ് വാടക. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.