പാലാ: വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയാൻ ഹോമിയോയിൽ പ്രതിരോധ മരുന്നുകളുണ്ടെന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോപ്പതി ഡോക്ടർമാർ. പ്രതിരോധ ശേഷി വർധിപ്പിച്ചു രോഗങ്ങളിൽ നിന്നു രക്ഷ നേടുന്നതാണു ഹോമിയോപ്പതിയുടെ മാർഗം. 95 ശതമാനം ആളുകളിലും ഒരു സാധാരണ ജലദോഷപ്പനിപോലെ വന്നു പോകുന്ന കോവിഡിന് ഹോമിയോയിൽ ഫലപ്രദമായ ചികിത്സയുണ്ട്. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് മാരകമായേക്കാം. അവർക്കു പ്രത്യേക ശ്രദ്ധയും തീവ്രപരിചരണവും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു വർഷത്തിനിടെ ആയിരത്തിൽപ്പരം കൊവിഡ് രോഗികൾക്കും കൊവിഡനന്തര രോഗികൾക്കും ആശ്വാസം പകരാൻ കഴിഞ്ഞതിന്റെ വെളിച്ചത്തിൽ സംസാരിക്കുകയായിരുന്നു മെഡിസിറ്റിയിലെ ഡോക്ടർമാർ. കൊവിഡിനെപ്പറ്റി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടായതാണു പ്രശ്നമായത്.
കൊവിഡ് പിടിപെട്ടവരിൽ തുടരുന്ന ചുമ, ശ്വാസംമുട്ടൽ, കിതപ്പ്, എന്നിവയ്ക്കെല്ലാം ഫലപ്രദമായ മരുന്നുകൾ ഹോമിയോയിലുണ്ടെന്നു ഡോ. റോയ് സക്കറിയ ( റിട്ട. ഡി എം ഒ), ഡോ. ജനാർദനൻ നായർ, ഡോ. രാജേന്ദ്രൻ എന്നിവർ പറഞ്ഞു. കുട്ടികളുടെ പഠന, പെരുമാറ്റ വൈകല്യങ്ങൾ ചികിൽസിക്കുന്ന സർക്കാർ പദ്ധതിയായ സദ്ഗമയുടെ കൺവീനർ കൂടിയാണു ഡോ. റോയ് സക്കറിയ.
ഇന്ത്യയിലെ ഏക ഹോമിയോ മാനസികാരോഗ്യ ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ അസി.ഡയറക്ടറും പ്രിൻസിപ്പലുമായിരുന്ന ഡോ.കെ.ആർ. ജനാർദനൻ നായർ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മെഡിസിറ്റിയിൽ എത്തുന്നുണ്ട്.
ഹോമിയോ ഗവേഷണത്തിൽ രാജ്യത്ത് ആദ്യമായി പിഎച്ച്ഡി നേടിയ ഡോ. എസ്. രാജേന്ദ്രൻ സേലം വിനായക മിഷൻ ഹോമിയോ മെഡിക്കൽ കോളജ് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഹോമിയോ ചികിത്സാ ഗവേഷണ സംബന്ധിയായ അഞ്ചു പുസ്തകങ്ങൾ ജപ്പാൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ചികിത്സയിൽ എംഡി എടുത്ത ഡോ. ടി.ആർ. രേവതിയും മെഡിസിറ്റിയിലുണ്ട്.
മഴക്കാല രോഗങ്ങൾ ചികിൽസിക്കാനുള്ള പ്രതേൃക ഒരുക്കങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്കു കൺസൾട്ടേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. ഫോൺ: 8281699244
ഒരു വർഷത്തിനിടെ ആയിരത്തിൽപ്പരം കൊവിഡ് രോഗികൾക്കും കൊവിഡനന്തര രോഗികൾക്കും ആശ്വാസം പകരാൻ കഴിഞ്ഞതിന്റെ വെളിച്ചത്തിൽ സംസാരിക്കുകയായിരുന്നു മെഡിസിറ്റിയിലെ ഡോക്ടർമാർ. കൊവിഡിനെപ്പറ്റി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടായതാണു പ്രശ്നമായത്.
കൊവിഡ് പിടിപെട്ടവരിൽ തുടരുന്ന ചുമ, ശ്വാസംമുട്ടൽ, കിതപ്പ്, എന്നിവയ്ക്കെല്ലാം ഫലപ്രദമായ മരുന്നുകൾ ഹോമിയോയിലുണ്ടെന്നു ഡോ. റോയ് സക്കറിയ ( റിട്ട. ഡി എം ഒ), ഡോ. ജനാർദനൻ നായർ, ഡോ. രാജേന്ദ്രൻ എന്നിവർ പറഞ്ഞു. കുട്ടികളുടെ പഠന, പെരുമാറ്റ വൈകല്യങ്ങൾ ചികിൽസിക്കുന്ന സർക്കാർ പദ്ധതിയായ സദ്ഗമയുടെ കൺവീനർ കൂടിയാണു ഡോ. റോയ് സക്കറിയ.
ഇന്ത്യയിലെ ഏക ഹോമിയോ മാനസികാരോഗ്യ ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ അസി.ഡയറക്ടറും പ്രിൻസിപ്പലുമായിരുന്ന ഡോ.കെ.ആർ. ജനാർദനൻ നായർ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മെഡിസിറ്റിയിൽ എത്തുന്നുണ്ട്.
ഹോമിയോ ഗവേഷണത്തിൽ രാജ്യത്ത് ആദ്യമായി പിഎച്ച്ഡി നേടിയ ഡോ. എസ്. രാജേന്ദ്രൻ സേലം വിനായക മിഷൻ ഹോമിയോ മെഡിക്കൽ കോളജ് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഹോമിയോ ചികിത്സാ ഗവേഷണ സംബന്ധിയായ അഞ്ചു പുസ്തകങ്ങൾ ജപ്പാൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ചികിത്സയിൽ എംഡി എടുത്ത ഡോ. ടി.ആർ. രേവതിയും മെഡിസിറ്റിയിലുണ്ട്.
മഴക്കാല രോഗങ്ങൾ ചികിൽസിക്കാനുള്ള പ്രതേൃക ഒരുക്കങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്കു കൺസൾട്ടേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. ഫോൺ: 8281699244