അഞ്ചല്‍ (കൊല്ലം): ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ് ഭര്‍ത്താവ് ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അഞ്ചൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇടമുളക്കൽ തുമ്പി കുന്നിൽ ഷാൻ മൻസിലിൽ ആതിരയാണ് (28) ആണ് കൊല്ലപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തർക്കത്തെത്തുടർന്നു ഷാനവാസ് തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ആതിര പോലീസിനോടും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരോടും പറഞ്ഞു.
ഇതോടെ ചികിത്സയില്‍ കഴിയുന്ന ഷാനവാസിനെ പോലീസ് നിരീക്ഷണത്തിലാക്കി.കഴിഞ്ഞദിവസം രാത്രി ഏഴോടെ ആതിരയുടെ വീട്ടിൽ നിന്ന്നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ദേഹത്ത് തീപടർന്ന ആതിര വീട്ടിൽ ഓടുന്നതാണ്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇരുവരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന് രക്ഷിക്കാനായില്ല.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇതില്‍ ഇവര്‍ക്ക് മൂന്നുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്.
എന്നാല്‍ രണ്ടു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന ആതിരയും ഷാനവാസും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല എന്നാണ് നാട്ടുകാരും ബന്ധുക്കളില്‍ ചിലരും പറയുന്നത്. അഞ്ചല്‍ സിഐ സൈജുനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തർക്കത്തെത്തുടർന്നു ഷാനവാസ് തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ആതിര പോലീസിനോടും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരോടും പറഞ്ഞു.
ഇതോടെ ചികിത്സയില്‍ കഴിയുന്ന ഷാനവാസിനെ പോലീസ് നിരീക്ഷണത്തിലാക്കി.കഴിഞ്ഞദിവസം രാത്രി ഏഴോടെ ആതിരയുടെ വീട്ടിൽ നിന്ന്നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ദേഹത്ത് തീപടർന്ന ആതിര വീട്ടിൽ ഓടുന്നതാണ്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇരുവരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന് രക്ഷിക്കാനായില്ല.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇതില്‍ ഇവര്‍ക്ക് മൂന്നുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്.
എന്നാല്‍ രണ്ടു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന ആതിരയും ഷാനവാസും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല എന്നാണ് നാട്ടുകാരും ബന്ധുക്കളില്‍ ചിലരും പറയുന്നത്. അഞ്ചല്‍ സിഐ സൈജുനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.