തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സർവകലാശാലയായ ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയ്ക്ക് യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കിൽ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് മുൻവർഷത്തേതു പോലെ തുടരുന്നതിനു നിയമഭേദഗതി കൊണ്ടുവരുന്നതു പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
ഒക്ടോബറിലാണ് സാധാരണയായി വിദൂരവിദ്യാഭ്യാസ പ്രവേശനം നടക്കുന്നത്. ഒക്ടോബറോടെ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ പോർട്ടൽ യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ തുറന്നു തരുമെന്നാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നു മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു.
എന്നാൽ, ക്രമവിരുദ്ധമായി വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ നിയമിച്ചത് അംഗീകരിക്കാതെ യുജിസി തള്ളും. അധികൃതരുടെ തലതിരിഞ്ഞ സമീപനം മൂലം ഒന്നര ലക്ഷത്തോളം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നു അടിയന്തര പ്രമേയ ചർച്ചയ്ക്ക് അവതരണാനുമതി തേടി നോട്ടീസ് നൽകിയ കോണ്‍ഗ്രസിലെ കെ. ബാബു ആരോപിച്ചു.
പത്തു വർഷം പ്രവൃത്തിപരിചയമുള്ളയാളെ വിസിയാക്കണമെന്നാണു ചട്ടം. എന്നാൽ, ഇതു ലംഘിച്ച് ഇഷ്ടക്കാരനു നിയമനം നൽകിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പിവിസിക്ക് 60 വയസ് കവിയാൻ പാടില്ല. 63 വയസുള്ളയാളെയാണ് പിവിസിയായി നിയമിച്ചത്. രജിസ്ട്രാറുടെ യോഗ്യത മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന നിലയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇത്തരം നിയമനങ്ങൾ റദ്ദു ചെയ്തു യോഗ്യതയുള്ളവരെ നിയമിച്ചാൽ മാത്രമേ സർവകാലാശാലയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളുവെന്നും പ്രതിപക്ഷം ചൂണ്ടി ക്കാട്ടി. കേരള സർവകലാശാലയ്ക്കു വിദൂര വിദ്യാഭ്യാസത്തിലും കണ്ണൂർ, കാലിക്കട്ട് സർവകലാശാലകൾക്ക് പ്രൈവറ്റ് മൊഡ്യൂളിലും പഠനപ്രവർത്തനം നടത്തണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ടുവരേണ്ടതുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
ഇരുപത് ബിരുദ കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പോർട്ടലിലേക്കു നൽകാൻ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ കരുക്കുലവും സിലബസും തയാറായിട്ടുണ്ട്. പടിഞ്ഞാറേ കൊല്ലം ഹൈസ്കൂൾ പഠനത്തിനായി വിട്ടുനൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിലാണ് സാധാരണയായി വിദൂരവിദ്യാഭ്യാസ പ്രവേശനം നടക്കുന്നത്. ഒക്ടോബറോടെ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ പോർട്ടൽ യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ തുറന്നു തരുമെന്നാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നു മനസിലാക്കുന്നതായും മന്ത്രി പറഞ്ഞു.
എന്നാൽ, ക്രമവിരുദ്ധമായി വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ നിയമിച്ചത് അംഗീകരിക്കാതെ യുജിസി തള്ളും. അധികൃതരുടെ തലതിരിഞ്ഞ സമീപനം മൂലം ഒന്നര ലക്ഷത്തോളം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നു അടിയന്തര പ്രമേയ ചർച്ചയ്ക്ക് അവതരണാനുമതി തേടി നോട്ടീസ് നൽകിയ കോണ്‍ഗ്രസിലെ കെ. ബാബു ആരോപിച്ചു.
പത്തു വർഷം പ്രവൃത്തിപരിചയമുള്ളയാളെ വിസിയാക്കണമെന്നാണു ചട്ടം. എന്നാൽ, ഇതു ലംഘിച്ച് ഇഷ്ടക്കാരനു നിയമനം നൽകിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പിവിസിക്ക് 60 വയസ് കവിയാൻ പാടില്ല. 63 വയസുള്ളയാളെയാണ് പിവിസിയായി നിയമിച്ചത്. രജിസ്ട്രാറുടെ യോഗ്യത മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന നിലയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇത്തരം നിയമനങ്ങൾ റദ്ദു ചെയ്തു യോഗ്യതയുള്ളവരെ നിയമിച്ചാൽ മാത്രമേ സർവകാലാശാലയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളുവെന്നും പ്രതിപക്ഷം ചൂണ്ടി ക്കാട്ടി. കേരള സർവകലാശാലയ്ക്കു വിദൂര വിദ്യാഭ്യാസത്തിലും കണ്ണൂർ, കാലിക്കട്ട് സർവകലാശാലകൾക്ക് പ്രൈവറ്റ് മൊഡ്യൂളിലും പഠനപ്രവർത്തനം നടത്തണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് കൊണ്ടുവരേണ്ടതുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
ഇരുപത് ബിരുദ കോഴ്സുകളും ഏഴു പിജി കോഴ്സുകളുമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പോർട്ടലിലേക്കു നൽകാൻ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ കരുക്കുലവും സിലബസും തയാറായിട്ടുണ്ട്. പടിഞ്ഞാറേ കൊല്ലം ഹൈസ്കൂൾ പഠനത്തിനായി വിട്ടുനൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.