തിരുവനന്തപുരം: പത്തു വർഷത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് ഈ വേനൽക്കാലത്ത്. മാർച്ച് ഒന്നു മുതൽ മെയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ഇന്നലെ വരെ 119 ശതമാനം അധികമഴ പെയ്തതോടെയാണു വേനൽ മഴക്കണക്കിൽ സംസ്ഥാനം പുതിയ റിക്കാർഡിട്ടത്.
വേനൽ മഴക്കാലം അവസാനിക്കാൻ രണ്ടു ദിവസം കൂടി ബാക്കി നിൽക്കുന്പോഴാണ് ഈ അധികപ്പെയ്ത്ത്. വേനൽക്കാലത്ത് ശരാശരി 361.5 മില്ലീമീറ്റർ വേനൽ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി പെയ്തത് 741.1 മില്ലീമീറ്റർ മഴയാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇതിനു മുൻപ് ഏറ്റവും അധികം വേനൽ മഴ പെയ്തത് 2018 ലാണ്. 37 ശതമാനം അധികമഴയാണ് ആ വർഷം വേനൽക്കാലത്ത് പെയ്തിറങ്ങിയത്. ഇതിനു പുറമെ 2015, 2020 വർഷങ്ങളാണ് അധികഴ രേഖപ്പെടുത്തിയ മറ്റ് വർഷങ്ങൾ. 2015 ൽ 23 ശതമാനം അധികമഴ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം കിട്ടിയതാകട്ടെ ഏഴ് ശതമാനം അധിക മഴയും.
പത്തു വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് 2019 ലാണ്. 53 ശതമാനം മഴക്കുറവാണ് 2019 ൽ രേഖപ്പെടുത്തിയത്. 2013 ൽ 42 ശതമാനവും 2012 ൽ 18 ശതമാനവും 2016 ൽ 17 ശതമാനവും 2017 ൽ ഏഴ് ശതമാനവും 2014 ൽ നാല് ശതമാനവും മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
ഇക്കുറി തിമിർത്തു പെയ്ത വേനൽ മഴയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
183 ശതമാനം അധികമഴയാണ് ഇന്നലെ വരെ ജില്ലയിൽ പെയ്തത്. 175 ശതമാനം അധിക മഴ രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയാണ് തൊട്ടു പിന്നിൽ. കോട്ടയം ജില്ലയിൽ 158 ശതമാനവും കണ്ണൂരിൽ 145 ശതമാനവും എറണാകുളത്ത് 137 ശതമാനവും ആലപ്പുഴയിൽ 112 ശതമാനവും കോഴിക്കോട് 105 ശതമാനവും തൃശൂരിൽ 103 ശതമാനവും അധിക മഴ പെയ്തു. പത്തു വർഷത്തിനിടയിൽ ഈ ജില്ലകളിൽ ഇത്രയേറെ വേനൽ മഴ ലഭിക്കുന്നതും ഇതാദ്യമായാണ്.
അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തെ തൊട്ടുരുമ്മി കടന്നു പോയ ടൗട്ടെ ചുഴലിക്കാറ്റ്, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് എന്നി വയുടെ സ്വാധീനമാണ് ഇക്കുറി സംസ്ഥാനത്ത് വേനൽ മഴക്കണക്കുകൾ കുതിച്ചുയരാനിടയാക്കിയത്. ഇതോടെ ഈ വേനൽക്കാലം മഴക്കണക്കിൽ പുതിയ റിക്കാർഡിടുകയുമായിരുന്നു.
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നത് സാധാരണ പ്രതിഭാസമാണെന്നും എന്നാൽ ഓരോ വർഷവും അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നത് അസാധാരണ സാഹചര്യമാണെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
2012 മുതൽ 2021 വരെ സംസ്ഥാനത്തു പെയ്ത വേനൽമഴയുടെ കണക്ക് മില്ലീമീറ്ററിൽ
ജില്ല, പെയ്ത മഴ, ശതമാനം ക്രമത്തിൽ
2012 310.9 (18%)
2013 218.5 (42%)
2014 364.5 (4%)
2015 465.9 (23%)
2016 314.2 (17%)
2017 353.9 (7%)
2018 521.8 (37%)
2019 169.6 (53%)
2020 387.5 (7%)
2021 741.1 (119%)
ഡി. ദിലീപ്
വേനൽ മഴക്കാലം അവസാനിക്കാൻ രണ്ടു ദിവസം കൂടി ബാക്കി നിൽക്കുന്പോഴാണ് ഈ അധികപ്പെയ്ത്ത്. വേനൽക്കാലത്ത് ശരാശരി 361.5 മില്ലീമീറ്റർ വേനൽ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി പെയ്തത് 741.1 മില്ലീമീറ്റർ മഴയാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇതിനു മുൻപ് ഏറ്റവും അധികം വേനൽ മഴ പെയ്തത് 2018 ലാണ്. 37 ശതമാനം അധികമഴയാണ് ആ വർഷം വേനൽക്കാലത്ത് പെയ്തിറങ്ങിയത്. ഇതിനു പുറമെ 2015, 2020 വർഷങ്ങളാണ് അധികഴ രേഖപ്പെടുത്തിയ മറ്റ് വർഷങ്ങൾ. 2015 ൽ 23 ശതമാനം അധികമഴ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം കിട്ടിയതാകട്ടെ ഏഴ് ശതമാനം അധിക മഴയും.
പത്തു വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് 2019 ലാണ്. 53 ശതമാനം മഴക്കുറവാണ് 2019 ൽ രേഖപ്പെടുത്തിയത്. 2013 ൽ 42 ശതമാനവും 2012 ൽ 18 ശതമാനവും 2016 ൽ 17 ശതമാനവും 2017 ൽ ഏഴ് ശതമാനവും 2014 ൽ നാല് ശതമാനവും മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
ഇക്കുറി തിമിർത്തു പെയ്ത വേനൽ മഴയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
183 ശതമാനം അധികമഴയാണ് ഇന്നലെ വരെ ജില്ലയിൽ പെയ്തത്. 175 ശതമാനം അധിക മഴ രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയാണ് തൊട്ടു പിന്നിൽ. കോട്ടയം ജില്ലയിൽ 158 ശതമാനവും കണ്ണൂരിൽ 145 ശതമാനവും എറണാകുളത്ത് 137 ശതമാനവും ആലപ്പുഴയിൽ 112 ശതമാനവും കോഴിക്കോട് 105 ശതമാനവും തൃശൂരിൽ 103 ശതമാനവും അധിക മഴ പെയ്തു. പത്തു വർഷത്തിനിടയിൽ ഈ ജില്ലകളിൽ ഇത്രയേറെ വേനൽ മഴ ലഭിക്കുന്നതും ഇതാദ്യമായാണ്.
അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തെ തൊട്ടുരുമ്മി കടന്നു പോയ ടൗട്ടെ ചുഴലിക്കാറ്റ്, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് എന്നി വയുടെ സ്വാധീനമാണ് ഇക്കുറി സംസ്ഥാനത്ത് വേനൽ മഴക്കണക്കുകൾ കുതിച്ചുയരാനിടയാക്കിയത്. ഇതോടെ ഈ വേനൽക്കാലം മഴക്കണക്കിൽ പുതിയ റിക്കാർഡിടുകയുമായിരുന്നു.
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നത് സാധാരണ പ്രതിഭാസമാണെന്നും എന്നാൽ ഓരോ വർഷവും അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നത് അസാധാരണ സാഹചര്യമാണെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
2012 മുതൽ 2021 വരെ സംസ്ഥാനത്തു പെയ്ത വേനൽമഴയുടെ കണക്ക് മില്ലീമീറ്ററിൽ
ജില്ല, പെയ്ത മഴ, ശതമാനം ക്രമത്തിൽ
2012 310.9 (18%)
2013 218.5 (42%)
2014 364.5 (4%)
2015 465.9 (23%)
2016 314.2 (17%)
2017 353.9 (7%)
2018 521.8 (37%)
2019 169.6 (53%)
2020 387.5 (7%)
2021 741.1 (119%)
ഡി. ദിലീപ്