കോട്ടയം: സേവ് കുട്ടനാട് കാന്പയ്ൻ ശക്തിപ്രാപിക്കുന്നു. കാലവർഷമെത്തുംമുന്പേ കുട്ടനാട് വെള്ളത്തിലായതോടെയാണു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ കുട്ടനാടിനെ രക്ഷിക്കുന്നതിനായി മുറവിളി ഉയരുന്നത്. സമൂഹമാധ്യമങ്ങളിൽ ‘സേവ് കുട്ടനാട്’ ഹാഷ്ടാഗ് ട്രെൻഡിംഗാണ്.
കുട്ടനാട്ടിലെ പ്രളയ ദുരിതങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്ന കുറിപ്പുകളാണു ‘സേവ് കുട്ടനാട്’ എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ളപ്പൊക്കത്തിൽനിന്നു കുട്ടനാടിനെ രക്ഷിക്കുക, ആറുകളുടെയും തോടുകളുടെയും ആഴം കൂട്ടുക, വേന്പനാട് കായലിന്റെ ആഴം വർധിപ്പിക്കുക, എസി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുക എന്നിവയാണു കാന്പയ്നിൽ ഉയർന്നുവരുന്ന പ്രധാന ആവശ്യങ്ങൾ.
കാലവർഷസമയത്തുമാത്രമായി വെള്ളപ്പൊക്കം എന്ന സാഹചര്യമല്ല ഇന്നു കുട്ടനാട്ടിലുള്ളത്. മുന്പു മഴക്കാലത്ത് രണ്ടോ മൂന്നോ വെള്ളപ്പൊക്കങ്ങൾ ഉണ്ടായിരുന്ന കുട്ടനാടാണ് ഇത്തവണ കാലവർഷമെത്തുംമുന്പേ വെള്ളത്തിലായത്. മഴ മാറിയിട്ടും കുട്ടനാട്ടിലെ വീടുകളിലും പരിസരങ്ങളിലുംനിന്നു വെള്ളമിറങ്ങിയിട്ടില്ല. പാടശേഖരങ്ങളിൽ മട വീണു. ജലനിരപ്പ് ഉയർന്നനിലയിലാണ്. പ്രധാനപാതയായ എസി റോഡിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ട്.
2018ലെ മഹാപ്രളയത്തിനുശേഷമാണു മഴക്കാലം കുട്ടനാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചത്. പ്രളയശേഷമുള്ള മൂന്നാംവർഷത്തിലും പ്രതിരോധ നടപടികൾ എങ്ങുമെത്തിയില്ല. ഒഴുകിയെത്തുന്ന മലവെള്ളം കടലിലേക്ക് ഏറ്റവും വേഗത്തിൽ ഒഴുക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഒരുക്കുകയെന്നതാണു കുട്ടനാടിന്റെ നിലനിൽപ്പിന് അനിവാര്യമെന്നു വിദഗ്ധരും നാട്ടുകാരും പറയുന്നു.
പ്രളയശേഷവുമുണ്ടായ നിർമാണ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് ആശങ്കയുണ്ട്. പ്രളയശേഷം കുട്ടനാട്ടിൽ നിരവധി റോഡുകളും പാലങ്ങളും വന്നു. എന്നാൽ, ഇവയൊക്കെ കുട്ടനാടിന്റെ പ്രത്യേക സാഹചര്യങ്ങൾക്കുയോജിച്ച നിർമാണമാണോയെന്ന് ആരും പരിശോധിച്ചില്ല. അശാസ്ത്രീയ നിർമാണങ്ങൾ ജലാശയങ്ങളുടെ നീരൊഴുക്കുതടഞ്ഞു. കുട്ടനാടിന്റെ വെള്ളം ഏറ്റുവാങ്ങേണ്ട വേന്പനാട്ടുകായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറഞ്ഞെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കനാലിനോടുചേർന്നുള്ള ഭാഗത്ത് ഓടകൾ പണിതതിൽപ്പോലും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ആലപ്പുഴ തണ്ണീർമുക്കം ഭാഗം ഉൾപ്പെടുന്ന വേന്പനാട് സൗത്ത് സെക്ടറിന്റെ 82 ശതമാനം മേഖലകളിലും ആഴം രണ്ടുമീറ്ററിൽ കുറവാണെന്നാണു കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കണ്സർവേഷൻ സമിതിയുടെ കണ്ടെത്തൽ. 1930 മുതൽ 90 വർഷത്തിനിടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി 85.7 ശതമാനം കുറഞ്ഞെന്ന കണ്ടെത്തലും ആശങ്ക വർധിപ്പിക്കുന്നതാണ്.
കുട്ടനാട്ടിലെ പ്രളയ ദുരിതങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്ന കുറിപ്പുകളാണു ‘സേവ് കുട്ടനാട്’ എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ളപ്പൊക്കത്തിൽനിന്നു കുട്ടനാടിനെ രക്ഷിക്കുക, ആറുകളുടെയും തോടുകളുടെയും ആഴം കൂട്ടുക, വേന്പനാട് കായലിന്റെ ആഴം വർധിപ്പിക്കുക, എസി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുക എന്നിവയാണു കാന്പയ്നിൽ ഉയർന്നുവരുന്ന പ്രധാന ആവശ്യങ്ങൾ.
കാലവർഷസമയത്തുമാത്രമായി വെള്ളപ്പൊക്കം എന്ന സാഹചര്യമല്ല ഇന്നു കുട്ടനാട്ടിലുള്ളത്. മുന്പു മഴക്കാലത്ത് രണ്ടോ മൂന്നോ വെള്ളപ്പൊക്കങ്ങൾ ഉണ്ടായിരുന്ന കുട്ടനാടാണ് ഇത്തവണ കാലവർഷമെത്തുംമുന്പേ വെള്ളത്തിലായത്. മഴ മാറിയിട്ടും കുട്ടനാട്ടിലെ വീടുകളിലും പരിസരങ്ങളിലുംനിന്നു വെള്ളമിറങ്ങിയിട്ടില്ല. പാടശേഖരങ്ങളിൽ മട വീണു. ജലനിരപ്പ് ഉയർന്നനിലയിലാണ്. പ്രധാനപാതയായ എസി റോഡിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ട്.
2018ലെ മഹാപ്രളയത്തിനുശേഷമാണു മഴക്കാലം കുട്ടനാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചത്. പ്രളയശേഷമുള്ള മൂന്നാംവർഷത്തിലും പ്രതിരോധ നടപടികൾ എങ്ങുമെത്തിയില്ല. ഒഴുകിയെത്തുന്ന മലവെള്ളം കടലിലേക്ക് ഏറ്റവും വേഗത്തിൽ ഒഴുക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഒരുക്കുകയെന്നതാണു കുട്ടനാടിന്റെ നിലനിൽപ്പിന് അനിവാര്യമെന്നു വിദഗ്ധരും നാട്ടുകാരും പറയുന്നു.
പ്രളയശേഷവുമുണ്ടായ നിർമാണ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് ആശങ്കയുണ്ട്. പ്രളയശേഷം കുട്ടനാട്ടിൽ നിരവധി റോഡുകളും പാലങ്ങളും വന്നു. എന്നാൽ, ഇവയൊക്കെ കുട്ടനാടിന്റെ പ്രത്യേക സാഹചര്യങ്ങൾക്കുയോജിച്ച നിർമാണമാണോയെന്ന് ആരും പരിശോധിച്ചില്ല. അശാസ്ത്രീയ നിർമാണങ്ങൾ ജലാശയങ്ങളുടെ നീരൊഴുക്കുതടഞ്ഞു. കുട്ടനാടിന്റെ വെള്ളം ഏറ്റുവാങ്ങേണ്ട വേന്പനാട്ടുകായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറഞ്ഞെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കനാലിനോടുചേർന്നുള്ള ഭാഗത്ത് ഓടകൾ പണിതതിൽപ്പോലും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ആലപ്പുഴ തണ്ണീർമുക്കം ഭാഗം ഉൾപ്പെടുന്ന വേന്പനാട് സൗത്ത് സെക്ടറിന്റെ 82 ശതമാനം മേഖലകളിലും ആഴം രണ്ടുമീറ്ററിൽ കുറവാണെന്നാണു കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കണ്സർവേഷൻ സമിതിയുടെ കണ്ടെത്തൽ. 1930 മുതൽ 90 വർഷത്തിനിടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി 85.7 ശതമാനം കുറഞ്ഞെന്ന കണ്ടെത്തലും ആശങ്ക വർധിപ്പിക്കുന്നതാണ്.