ചെറുതോണി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വാസവാക്കുകളുമായി ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്ലിൻ.പ്രിയതമയുടെ വേർപാടിന്റെ വേദനയിൽ കഴിയുന്ന സൗമ്യയുടെ ഭർത്താവ് സന്തോഷിനെയാണ് പ്രസിഡന്റ് ഇന്നലെ ഫോണിൽ വിളിച്ചത്.
കുടുംബത്തിന് എല്ലാവിധ പിന്തുണയും ഇസ്രയേൽ സർക്കാരിൽ നിന്നുണ്ടാകുമെന്നും നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കുണ്ടായ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്. ഇസ്രയേൽ എന്നും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളെ മറക്കില്ല. ജോലിയിൽ തികഞ്ഞ ഉത്തരവാദിത്വമുള്ള വ്യക്തിയായിരുന്നു സൗമ്യ. സന്തോഷിന്റെ ആഗ്രഹപ്രകാരം, സൗമ്യ മരണമടഞ്ഞ സ്ഥലം കാണാൻ ആവശ്യമായ സൗകര്യമൊരുക്കും. മകൻ അഡോണിനെയും ഇസ്രയേലിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ ഒരുക്കുമെന്നും നേരിൽകാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് അരമണിക്കൂർ നീണ്ടുനിന്ന ഫോണ് സംഭാഷണം അവസാനിപ്പിച്ചത്.
കുടുംബത്തിന് എല്ലാവിധ പിന്തുണയും ഇസ്രയേൽ സർക്കാരിൽ നിന്നുണ്ടാകുമെന്നും നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കുണ്ടായ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്. ഇസ്രയേൽ എന്നും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളെ മറക്കില്ല. ജോലിയിൽ തികഞ്ഞ ഉത്തരവാദിത്വമുള്ള വ്യക്തിയായിരുന്നു സൗമ്യ. സന്തോഷിന്റെ ആഗ്രഹപ്രകാരം, സൗമ്യ മരണമടഞ്ഞ സ്ഥലം കാണാൻ ആവശ്യമായ സൗകര്യമൊരുക്കും. മകൻ അഡോണിനെയും ഇസ്രയേലിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ ഒരുക്കുമെന്നും നേരിൽകാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് അരമണിക്കൂർ നീണ്ടുനിന്ന ഫോണ് സംഭാഷണം അവസാനിപ്പിച്ചത്.