തൃത്താല: ആനക്കര മലമൽക്കാവിൽ വീട്ടമ്മ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് പുളിക്കൽ സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്.
ഭാര്യ ഫാത്തിമ(45)യാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നതെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാർ നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ കബറടക്കത്തിന് ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ സിദ്ദീഖിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. തുടർന്ന് നാട്ടുകാർ തൃത്താല പോലീസിൽ വിവരം നൽകുകയായിരുന്നു.
കബറടക്കം നിർത്തിവയ്ക്കാൻ പോലീസ് ആവശ്യപ്പെടുകയും സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. പ്രഥമ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ തുണിപോലുളള വസ്തു ഉപയോഗിച്ച് മുറുക്കിതുമൂലമാണു മരണം സംഭവിച്ചതെന്നു കണ്ടെത്തിയിരുന്നു.
മാനസികപ്രശ്നങ്ങളുള്ള ഭർത്താവിനെ ഞായറാഴ്ച രാത്രി വീടിന്റെ ഉമ്മറത്ത് കിടത്താൻ പലവട്ടം നോക്കിയിട്ടും ഇയാൾ സമ്മതിച്ചില്ല.
പിന്നീട് അവിടെനിന്നു താഴേയ്ക്കു തള്ളിയിട്ടശേഷം കൈകൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തിൽ ഞെരിച്ചാണു കൊലപ്പെടുത്തിയതെന്ന് ഫാത്തിമ പോലീസിനോടു പറഞ്ഞു.
ഭാര്യ ഫാത്തിമ(45)യാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നതെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാർ നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ കബറടക്കത്തിന് ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ സിദ്ദീഖിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. തുടർന്ന് നാട്ടുകാർ തൃത്താല പോലീസിൽ വിവരം നൽകുകയായിരുന്നു.
കബറടക്കം നിർത്തിവയ്ക്കാൻ പോലീസ് ആവശ്യപ്പെടുകയും സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. പ്രഥമ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ തുണിപോലുളള വസ്തു ഉപയോഗിച്ച് മുറുക്കിതുമൂലമാണു മരണം സംഭവിച്ചതെന്നു കണ്ടെത്തിയിരുന്നു.
മാനസികപ്രശ്നങ്ങളുള്ള ഭർത്താവിനെ ഞായറാഴ്ച രാത്രി വീടിന്റെ ഉമ്മറത്ത് കിടത്താൻ പലവട്ടം നോക്കിയിട്ടും ഇയാൾ സമ്മതിച്ചില്ല.
പിന്നീട് അവിടെനിന്നു താഴേയ്ക്കു തള്ളിയിട്ടശേഷം കൈകൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തിൽ ഞെരിച്ചാണു കൊലപ്പെടുത്തിയതെന്ന് ഫാത്തിമ പോലീസിനോടു പറഞ്ഞു.