തിരുവനന്തപുരം: പുതിയ സർക്കാരിൽ 11 സിപിഎം മന്ത്രിമാർ പുതുമുഖങ്ങളാകാൻ സാധ്യത. എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗവും കഴിഞ്ഞ സർക്കാരിൽ പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയയുമായ കെ.കെ. ശൈലജയെ നിലനിർത്തും.
ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മന്ത്രിമാരെ തീരുമാനിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ മന്ത്രിമാരാകും. പി. നന്ദകുമാർ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, സജി ചെറിയാൻ, എ.എൻ. ഷംസീർ, വി. ശിവൻകുട്ടി, വീണ ജോർജ് എന്നിവരാണു മന്ത്രിമാരാകാൻ സാധ്യതയുള്ളവർ. ഇവരിൽ വീണ ജോർജ് ഒഴികെയുള്ളവർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും പരിഗണനയിലുണ്ട്. കടകംപള്ളി സുരേന്ദ്രനോ കെ.ടി. ജലീലോ സ്പീക്കറായേക്കും.
ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മന്ത്രിമാരെ തീരുമാനിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ മന്ത്രിമാരാകും. പി. നന്ദകുമാർ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, സജി ചെറിയാൻ, എ.എൻ. ഷംസീർ, വി. ശിവൻകുട്ടി, വീണ ജോർജ് എന്നിവരാണു മന്ത്രിമാരാകാൻ സാധ്യതയുള്ളവർ. ഇവരിൽ വീണ ജോർജ് ഒഴികെയുള്ളവർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും പരിഗണനയിലുണ്ട്. കടകംപള്ളി സുരേന്ദ്രനോ കെ.ടി. ജലീലോ സ്പീക്കറായേക്കും.