തിരുവനന്തപുരം: കോണ്ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ഇന്നു നിയമസഭാകക്ഷി യോഗം ചേരും. രാവിലെ 11.30നു ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പുതു ച്ചേരി മുൻ മുഖ്യമന്ത്രി വൈദ്യലിംഗവുമാണ് നിരീക്ഷകരായി എത്തുന്നത്.
നിയമസഭാ കക്ഷി അംഗങ്ങളുടെ മനസ് അറിയുക എന്നതാണ് ഇവരുടെ ദൗത്യം. അതിനായി എംഎൽഎമാരെ അവർ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം തേടും.
ഏകാഭിപ്രായത്തിലെത്താൻ സാധിക്കുമെങ്കിൽ നിയമസഭാ കക്ഷി നേതാവിനെ ഇന്നുതന്നെ പ്രഖ്യാപിക്കും. വ്യത്യസ്ത അഭിപ്രായം ഉയർന്നാൽ നിരീക്ഷകർ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ വിവരം ധരിപ്പിക്കും. പിന്നീട് അവിടെ നിന്നായിരിക്കും തീരുമാനം.
രമേശ്ചെന്നിത്തലയ്ക്കു തന്നെ ഒരു ഊഴം കൂടി നൽകണമെന്ന അഭിപ്രായം പാർട്ടിയിൽ പ്രബലമാണ്. ഇതോടൊപ്പം വി.ഡി. സതീശനെ മുൻ നിർത്തി പുതിയ നേതൃനിര വരട്ടെ എന്ന ചിന്തയുമുണ്ട്. നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിനാണ് നേരിയ മുൻതൂക്കം. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് ഒരു മത്സരത്തിനു തയാറാകില്ല.
സമന്വയത്തിലൂടെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള അന്തരീക്ഷമുണ്ടായാൽ അവർ തിരുവഞ്ചൂർ രാധാകൃഷ്ണനെയോ പി.ടി. തോമസിനെയോ നിർദേശിക്കും. ഐ ഗ്രൂപ്പിൽനിന്നു രണ്ടു പേരുകൾ ഉയർന്നാൽ പക്ഷം പിടിക്കേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.
നിയമസഭാ കക്ഷി അംഗങ്ങളുടെ മനസ് അറിയുക എന്നതാണ് ഇവരുടെ ദൗത്യം. അതിനായി എംഎൽഎമാരെ അവർ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം തേടും.
ഏകാഭിപ്രായത്തിലെത്താൻ സാധിക്കുമെങ്കിൽ നിയമസഭാ കക്ഷി നേതാവിനെ ഇന്നുതന്നെ പ്രഖ്യാപിക്കും. വ്യത്യസ്ത അഭിപ്രായം ഉയർന്നാൽ നിരീക്ഷകർ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ വിവരം ധരിപ്പിക്കും. പിന്നീട് അവിടെ നിന്നായിരിക്കും തീരുമാനം.
രമേശ്ചെന്നിത്തലയ്ക്കു തന്നെ ഒരു ഊഴം കൂടി നൽകണമെന്ന അഭിപ്രായം പാർട്ടിയിൽ പ്രബലമാണ്. ഇതോടൊപ്പം വി.ഡി. സതീശനെ മുൻ നിർത്തി പുതിയ നേതൃനിര വരട്ടെ എന്ന ചിന്തയുമുണ്ട്. നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിനാണ് നേരിയ മുൻതൂക്കം. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് ഒരു മത്സരത്തിനു തയാറാകില്ല.
സമന്വയത്തിലൂടെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള അന്തരീക്ഷമുണ്ടായാൽ അവർ തിരുവഞ്ചൂർ രാധാകൃഷ്ണനെയോ പി.ടി. തോമസിനെയോ നിർദേശിക്കും. ഐ ഗ്രൂപ്പിൽനിന്നു രണ്ടു പേരുകൾ ഉയർന്നാൽ പക്ഷം പിടിക്കേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.