പത്തനംതിട്ട: കനറാ ബാങ്കിലെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത് മുങ്ങിയ കാഷ്യർ കം ക്ലാർക്ക് പത്തനാപുരം ആവണീശ്വരം കോടിയാട്ട് ജ്യോതിസ് വീട്ടിൽ വിജീഷ് വർഗീസിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിനുശേഷം മൂന്നു മാസങ്ങൾക്കു മുന്പ് മുങ്ങിയ വിജീഷിനെ പോലീസ് പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം ബംഗളൂരു എച്ച്എസ്ആർ ലേ ഔട്ട് ഫ്ളാറ്റിൽ നിന്നാണ് വിജീഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശാനുസരണം മൂഴിയാർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർസെല്ലിന്റെ സഹായത്തോടെയാണ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നിന്ന് ഞായറാഴ്ച രാത്രിയിൽ പ്രതിയും കുടുംബവുമായി പോലീസ് പത്തനംതിട്ടയിലേക്ക് തിരിച്ചു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതിനേ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്പി പ്രദീപ് കുമാർ, സിഐ ബിജീഷ് ലാൽ തുടങ്ങിയവർ ചോദ്യം ചെയ്തു. വൈകുന്നേരം ഓണ്ലൈനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കേസ് ഫയൽ ഇന്ന് കൈമാറും.
തട്ടിപ്പ് പുറത്തുവന്നതിനേ തുടർന്ന് ശാഖാ മാനേജരടക്കം അഞ്ചു പേരെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതൽ 2017 ജൂലൈ വരെ ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വർഗീസ്, റിട്ടയർ ചെയ്തശേഷം 2017 സെപ്റ്റംബർ 11ന് കൊച്ചി സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക് ആയി ജോലിക്ക് കയറി. തുടർന്ന് പല ശാഖകളിലും ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയിൽ എത്തുകയായിരുന്നു. 2019 ഏപ്രിൽ ഒന്നിന് സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചു.
പത്തനംതിട്ട ശാഖയിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ കൈകാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു. കാലാവധിയുള്ള ഇത്തരം ഡെപ്പോസിറ്റുകൾ കണ്ടെത്തി, തന്റെ ഐഡി ഉപയോഗിച്ച് നടപടികൾ നടത്തിയ ശേഷം, സീനിയർ ഉദ്യോഗസ്ഥൻ സീറ്റിൽ നിന്നും മാറുന്ന സമയത്ത് ഓതറൈസ് ചെയ്ത് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിവന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്.
പല ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന വിജീഷ്, ക്ലോസ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ ആരെങ്കിലും അന്വേഷിച്ചുവരുന്പോൾ സീനിയർ ഉദ്യോഗസ്ഥരെ അറിയിക്കാതെ സ്വയം അവരുടെ അക്കൗണ്ടിലേക്ക് പാർക്കിംഗ് അക്കൗണ്ടിൽനിന്നും പുതുതായി ഫിക്സഡ് അക്കൗണ്ട് തുടങ്ങി പണം ട്രാൻസ്ഫർ ചെയ്ത് ഇടപാടുകാരുടെ പ്രശ്നം പരിഹരിക്കും. ഇതിനായി പല അക്കൗണ്ടുകളും ക്ലോസ് ചെയ്ത് പാർക്കിംഗ് അക്കൗണ്ടിൽ സൂക്ഷിച്ചുപോന്നു.
കൂടാതെ, അവകാശികളില്ലാതിരുന്നതും മറ്റുമായ പല സേവിംഗ്സ് അക്കൗണ്ടുകളും ഇയാൾ ക്ലോസ് ചെയ്ത് പണം കൈക്കലാക്കിയതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വാഹനാപകട ക്ലെയിം ഇനത്തിൽ ബാങ്കിലെത്തിയ പണവും പ്രതി, തന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മറ്റും അക്കൗണ്ടുകളിലേക്കും വിദഗ്ധമായി മാറ്റിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ബംഗളൂരു എച്ച്എസ്ആർ ലേ ഔട്ട് ഫ്ളാറ്റിൽ നിന്നാണ് വിജീഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശാനുസരണം മൂഴിയാർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർസെല്ലിന്റെ സഹായത്തോടെയാണ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നിന്ന് ഞായറാഴ്ച രാത്രിയിൽ പ്രതിയും കുടുംബവുമായി പോലീസ് പത്തനംതിട്ടയിലേക്ക് തിരിച്ചു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതിനേ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്പി പ്രദീപ് കുമാർ, സിഐ ബിജീഷ് ലാൽ തുടങ്ങിയവർ ചോദ്യം ചെയ്തു. വൈകുന്നേരം ഓണ്ലൈനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കേസ് ഫയൽ ഇന്ന് കൈമാറും.
തട്ടിപ്പ് പുറത്തുവന്നതിനേ തുടർന്ന് ശാഖാ മാനേജരടക്കം അഞ്ചു പേരെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14 ന് പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2002 മുതൽ 2017 ജൂലൈ വരെ ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായി ജോലി ചെയ്ത വിജീഷ് വർഗീസ്, റിട്ടയർ ചെയ്തശേഷം 2017 സെപ്റ്റംബർ 11ന് കൊച്ചി സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക് ആയി ജോലിക്ക് കയറി. തുടർന്ന് പല ശാഖകളിലും ജോലിനോക്കിയ ശേഷം പത്തനംതിട്ട ശാഖയിൽ എത്തുകയായിരുന്നു. 2019 ഏപ്രിൽ ഒന്നിന് സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചു.
പത്തനംതിട്ട ശാഖയിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ കൈകാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു. കാലാവധിയുള്ള ഇത്തരം ഡെപ്പോസിറ്റുകൾ കണ്ടെത്തി, തന്റെ ഐഡി ഉപയോഗിച്ച് നടപടികൾ നടത്തിയ ശേഷം, സീനിയർ ഉദ്യോഗസ്ഥൻ സീറ്റിൽ നിന്നും മാറുന്ന സമയത്ത് ഓതറൈസ് ചെയ്ത് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിവന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്.
പല ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന വിജീഷ്, ക്ലോസ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ ആരെങ്കിലും അന്വേഷിച്ചുവരുന്പോൾ സീനിയർ ഉദ്യോഗസ്ഥരെ അറിയിക്കാതെ സ്വയം അവരുടെ അക്കൗണ്ടിലേക്ക് പാർക്കിംഗ് അക്കൗണ്ടിൽനിന്നും പുതുതായി ഫിക്സഡ് അക്കൗണ്ട് തുടങ്ങി പണം ട്രാൻസ്ഫർ ചെയ്ത് ഇടപാടുകാരുടെ പ്രശ്നം പരിഹരിക്കും. ഇതിനായി പല അക്കൗണ്ടുകളും ക്ലോസ് ചെയ്ത് പാർക്കിംഗ് അക്കൗണ്ടിൽ സൂക്ഷിച്ചുപോന്നു.
കൂടാതെ, അവകാശികളില്ലാതിരുന്നതും മറ്റുമായ പല സേവിംഗ്സ് അക്കൗണ്ടുകളും ഇയാൾ ക്ലോസ് ചെയ്ത് പണം കൈക്കലാക്കിയതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വാഹനാപകട ക്ലെയിം ഇനത്തിൽ ബാങ്കിലെത്തിയ പണവും പ്രതി, തന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മറ്റും അക്കൗണ്ടുകളിലേക്കും വിദഗ്ധമായി മാറ്റിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.