കോട്ടയം: റേഷൻ ഡീലേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഇന്നലെ നടത്തിയ റേഷൻ കടയടപ്പ് പ്രതിഷേധത്തിൽ സംസ്ഥാനത്തെ 14250 കടകളിൽ 12728 കടകളും അടച്ചിട്ടു.
കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു റേഷൻ വിതരണം നടത്തിയ മുപ്പത്തിയൊന്ന് റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും ആത്മാവിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം അവരുടെ കുടുംബത്തിന് സർക്കാർ വക ആശ്വാസധനം പ്രഖ്യാപിക്കണമെന്നും കൂടാതെ റേഷൻ വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകണമെന്നും മാസങ്ങളായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റിന്റെ കമ്മീഷൻ നൽകുക, കടയിൽ വിതരണത്തിന് നൽകിയിരിക്കുന്ന സാധനങ്ങൾക്ക് നിശ്ചിത അളവിൽ മൈനസ് സന്പ്രദായം അനുവദിക്കുക, ഒന്നിലധികം തവണ കാർഡുടമകൾ റേഷൻ കടയിലേക്ക് എത്തുന്നത് ഒഴിവാക്കാൻ മാസത്തിന്റെ തുടക്കം മുതൽ തന്നെ എല്ലാ സാധനങ്ങളും വിതരണത്തിന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം വിജയം ആയിരുന്നുവെന്ന് കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലൻ അറിയിച്ചു.
കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു റേഷൻ വിതരണം നടത്തിയ മുപ്പത്തിയൊന്ന് റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും ആത്മാവിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം അവരുടെ കുടുംബത്തിന് സർക്കാർ വക ആശ്വാസധനം പ്രഖ്യാപിക്കണമെന്നും കൂടാതെ റേഷൻ വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകണമെന്നും മാസങ്ങളായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റിന്റെ കമ്മീഷൻ നൽകുക, കടയിൽ വിതരണത്തിന് നൽകിയിരിക്കുന്ന സാധനങ്ങൾക്ക് നിശ്ചിത അളവിൽ മൈനസ് സന്പ്രദായം അനുവദിക്കുക, ഒന്നിലധികം തവണ കാർഡുടമകൾ റേഷൻ കടയിലേക്ക് എത്തുന്നത് ഒഴിവാക്കാൻ മാസത്തിന്റെ തുടക്കം മുതൽ തന്നെ എല്ലാ സാധനങ്ങളും വിതരണത്തിന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം വിജയം ആയിരുന്നുവെന്ന് കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലൻ അറിയിച്ചു.