കൊച്ചി: ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിയമപരമായാണ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ചട്ടമുണ്ടാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി. ലോട്ടറികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിചട്ടം നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരളത്തിലെ ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പു നിയന്ത്രിക്കുന്ന 2018 ലെ കേരള പേപ്പര്‍ ലോട്ടറി (റെഗുലേഷന്) ഭേദഗതി ചട്ടത്തിലെ സെക്ഷന്‍ 4(4) ഒഴികെ മറ്റെല്ലാ വകുപ്പും ശരിവച്ചാണ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2018 ലെ ഭേദഗതി ചട്ടം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണു ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
കേന്ദ്ര നിയമമനുസരിച്ചാണ് ഇതരസംസ്ഥാന ലോട്ടറി നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ കേരളത്തിന് അധികാരമുണ്ട്. ലോട്ടറി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നതു തടയാനാവാതെ പോകുന്നത് അസംബന്ധമാണ്. ഇതിനെ ലോട്ടറി നടത്തുന്ന ഇതരസംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമായി കാണാനാവില്ല. സര്‍ക്കാര്‍ സ്വേച്ഛാപരമായി പെരുമാറുന്നെന്നു പരാതിയുണ്ടെങ്കില്‍ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിനു കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
എന്നാല്‍ 2018 ലെ കേരള പേപ്പര്‍ ലോട്ടറി (റെഗുലേഷന്) ഭേദഗതി ചട്ടത്തിലെ സെക്ഷന്‍ 4(4) നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു. ഇതരസംസ്ഥാന ലോട്ടറിയടക്കമുള്ളവയുടെ കേരളത്തിലെ നടത്തിപ്പിനുള്ള അധികാരം നികുതി വകുപ്പ് സെക്രട്ടറിക്കോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും അഥോറിറ്റിക്കോ ആയിരിക്കുമെന്ന് ഈ സെക്ഷനില്‍ പറയുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് അധികാരം അതത് സംസ്ഥാനങ്ങള്‍ക്കാണ്. ഇവയുടെ നടത്തിപ്പിന് ഒരു അഥോറിട്ടിയെ കേരളം നിയോഗിക്കുന്നത് അത്തരം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.
2018 ഏപ്രില്‍ 28നു സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചട്ടത്തിനെതിരേ നാഗാലാന്‍ഡ് ലോട്ടറി വിതരണക്കാരായ ഫ്യൂചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി നല്‍കിയിരുന്നു. ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ തടയാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും കേരളം ലോട്ടറി ഫ്രീ സോണായാല്‍ മാത്രമേ ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് തടയാനാവൂവെന്നും വ്യക്തമാക്കി 2020 ഡിസംബര്‍ 22നു സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജിയില്‍ ഭേദഗതി ചട്ടം റദ്ദാക്കി. ഇതിനെതിരേയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
കേരളത്തിലെ ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പു നിയന്ത്രിക്കുന്ന 2018 ലെ കേരള പേപ്പര്‍ ലോട്ടറി (റെഗുലേഷന്) ഭേദഗതി ചട്ടത്തിലെ സെക്ഷന്‍ 4(4) ഒഴികെ മറ്റെല്ലാ വകുപ്പും ശരിവച്ചാണ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2018 ലെ ഭേദഗതി ചട്ടം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണു ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
കേന്ദ്ര നിയമമനുസരിച്ചാണ് ഇതരസംസ്ഥാന ലോട്ടറി നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ കേരളത്തിന് അധികാരമുണ്ട്. ലോട്ടറി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നതു തടയാനാവാതെ പോകുന്നത് അസംബന്ധമാണ്. ഇതിനെ ലോട്ടറി നടത്തുന്ന ഇതരസംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമായി കാണാനാവില്ല. സര്‍ക്കാര്‍ സ്വേച്ഛാപരമായി പെരുമാറുന്നെന്നു പരാതിയുണ്ടെങ്കില്‍ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിനു കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
എന്നാല്‍ 2018 ലെ കേരള പേപ്പര്‍ ലോട്ടറി (റെഗുലേഷന്) ഭേദഗതി ചട്ടത്തിലെ സെക്ഷന്‍ 4(4) നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു. ഇതരസംസ്ഥാന ലോട്ടറിയടക്കമുള്ളവയുടെ കേരളത്തിലെ നടത്തിപ്പിനുള്ള അധികാരം നികുതി വകുപ്പ് സെക്രട്ടറിക്കോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും അഥോറിറ്റിക്കോ ആയിരിക്കുമെന്ന് ഈ സെക്ഷനില്‍ പറയുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് അധികാരം അതത് സംസ്ഥാനങ്ങള്‍ക്കാണ്. ഇവയുടെ നടത്തിപ്പിന് ഒരു അഥോറിട്ടിയെ കേരളം നിയോഗിക്കുന്നത് അത്തരം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.
2018 ഏപ്രില്‍ 28നു സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചട്ടത്തിനെതിരേ നാഗാലാന്‍ഡ് ലോട്ടറി വിതരണക്കാരായ ഫ്യൂചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി നല്‍കിയിരുന്നു. ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ തടയാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും കേരളം ലോട്ടറി ഫ്രീ സോണായാല്‍ മാത്രമേ ഇതരസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് തടയാനാവൂവെന്നും വ്യക്തമാക്കി 2020 ഡിസംബര്‍ 22നു സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജിയില്‍ ഭേദഗതി ചട്ടം റദ്ദാക്കി. ഇതിനെതിരേയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.