കൊച്ചി: നാഗാലാന്‍ഡ് ലോട്ടറിയുടെ വിതരണത്തിനുള്ള ലേലനടപടികളില്‍ ഗൂഢാലോചനയുണ്ടെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും 2010 -11 മുതല്‍ 2015 -16 വരെയുള്ള കാലയളവില്‍ 17,653.76 കോടി രൂപയുടെ ലോട്ടറി വിറ്റപ്പോള്‍ നാഗലാന്‍ഡ് സര്‍ക്കാരിനു ലഭിച്ചത് വെറും 56.93 കോടി രൂപ മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോട്ടറിയുടെ വിതരണക്കാര്‍ക്ക് ഇക്കാലയളവില്‍ തങ്ങളുടെ ഷെയറായി 4,522.24 കോടി രൂപയാണ് ലഭിച്ചതെന്നും ഹൈക്കോടതി വിശദീകരിച്ചു.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് ലോട്ടറി ഭേദഗതി ചട്ട രൂപീകരണത്തില്‍ പ്രാധാന്യമില്ലെങ്കിലും ഇത്തരം ചൂഷണങ്ങളെ സര്‍ക്കാരിനു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു വകുപ്പ് ഒമ്പത് (എ) പ്രകാരം സംസ്ഥാനത്ത് പേപ്പര്‍ ലോട്ടറി നടത്താന്‍ ഒരു സ്കീം സമര്‍പ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇങ്ങനെ സ്കീം സമര്‍പ്പിക്കാതെ തുടങ്ങുന്ന ലോട്ടറികള്‍ പിടിച്ചെടുക്കാമെന്നു സെക്ഷന്‍ ഒമ്പത് (എ)യിലെ സബ് റൂള്‍ മൂന്നിലും പറയുന്നു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവരാണ് ഇതു നടപ്പാക്കേണ്ട ഏജന്‍സികള്‍.
ജനങ്ങളെ ചൂഷണം ഒഴിവാക്കാനാണ് ഈ വ്യവസ്ഥകളെന്നും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി ഇതിനെ കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് ലോട്ടറി ഭേദഗതി ചട്ട രൂപീകരണത്തില്‍ പ്രാധാന്യമില്ലെങ്കിലും ഇത്തരം ചൂഷണങ്ങളെ സര്‍ക്കാരിനു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു വകുപ്പ് ഒമ്പത് (എ) പ്രകാരം സംസ്ഥാനത്ത് പേപ്പര്‍ ലോട്ടറി നടത്താന്‍ ഒരു സ്കീം സമര്‍പ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇങ്ങനെ സ്കീം സമര്‍പ്പിക്കാതെ തുടങ്ങുന്ന ലോട്ടറികള്‍ പിടിച്ചെടുക്കാമെന്നു സെക്ഷന്‍ ഒമ്പത് (എ)യിലെ സബ് റൂള്‍ മൂന്നിലും പറയുന്നു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവരാണ് ഇതു നടപ്പാക്കേണ്ട ഏജന്‍സികള്‍.
ജനങ്ങളെ ചൂഷണം ഒഴിവാക്കാനാണ് ഈ വ്യവസ്ഥകളെന്നും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി ഇതിനെ കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.