തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ പതിനൊന്നാം ദിവസത്തിലേക്ക്. ഇന്നലെയും സംസ്ഥാനത്തുടനീളം കർശന പരിശോധനയാണ് പോലീസ് നടത്തിയത്. ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ പരിശോധന കൂടുതൽ കർശനമാക്കി.
കോവിഡ് ബാധിതരും പ്രൈമറി കോണ്ടാക്ട് ആയവരും വീടുകൾക്കുള്ളിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ഈ ജില്ലകളിൽ മോട്ടോർ സൈക്കിൾ പെട്രോളിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണം നടത്തി. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെ ങ്കിലും ജനങ്ങൾ പൊതുവേ ട്രിപ്പിൾ ലോക്ഡൗണുമായി സഹകരിക്കുന്നുണ്ടെന്നും കോവിഡിനെതിരേ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും പരിശോധിച്ചു മാത്രമാണ് പോലീസ് കടത്തിവിട്ടത്. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം ഇടറോഡുകളും പോലീസ് അടച്ചു. ഇതിനൊപ്പം പ്രധാന നിരത്തുകളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വ്യാപന പരിശോധനയും നടത്തിയതോടെ ചിലയിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ലോക് ഡൗണ്‍ പത്ത് ദിവസം പിന്നിട്ടിട്ടും നിസാരകാരണങ്ങൾ പറഞ്ഞ് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ഇപ്പോഴും ഏറെയാണെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാർക്കെതിരേ കടുത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇന്നലെ പ്രവർത്തി ദിവസമായതിനാൽ ജീവനക്കാർ ഉൾപ്പെടെ പുറത്തിറങ്ങിയതോടെ നിരത്തുകളിൽ രാവിലെയും വൈകുന്നേരവും അൽപം തിരക്ക് അനുഭവപ്പെട്ടിരുന്നു.
അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരേ പോലീസ് കേസെടുക്കയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ മാത്രം സംസ്ഥാനത്തൊട്ടാകെ 1928 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 972 പേരെ അറസ്റ്റ് ചെയ്തു. 764 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 പേർക്കെതിരേയും ക്വാറന്റൈൻ ലംഘിച്ചതിന് 95 പേർക്കെതിരേയും നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
കോവിഡ് ബാധിതരും പ്രൈമറി കോണ്ടാക്ട് ആയവരും വീടുകൾക്കുള്ളിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ഈ ജില്ലകളിൽ മോട്ടോർ സൈക്കിൾ പെട്രോളിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണം നടത്തി. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെ ങ്കിലും ജനങ്ങൾ പൊതുവേ ട്രിപ്പിൾ ലോക്ഡൗണുമായി സഹകരിക്കുന്നുണ്ടെന്നും കോവിഡിനെതിരേ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും പരിശോധിച്ചു മാത്രമാണ് പോലീസ് കടത്തിവിട്ടത്. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം ഇടറോഡുകളും പോലീസ് അടച്ചു. ഇതിനൊപ്പം പ്രധാന നിരത്തുകളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വ്യാപന പരിശോധനയും നടത്തിയതോടെ ചിലയിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ലോക് ഡൗണ്‍ പത്ത് ദിവസം പിന്നിട്ടിട്ടും നിസാരകാരണങ്ങൾ പറഞ്ഞ് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ഇപ്പോഴും ഏറെയാണെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാർക്കെതിരേ കടുത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇന്നലെ പ്രവർത്തി ദിവസമായതിനാൽ ജീവനക്കാർ ഉൾപ്പെടെ പുറത്തിറങ്ങിയതോടെ നിരത്തുകളിൽ രാവിലെയും വൈകുന്നേരവും അൽപം തിരക്ക് അനുഭവപ്പെട്ടിരുന്നു.
അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരേ പോലീസ് കേസെടുക്കയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ മാത്രം സംസ്ഥാനത്തൊട്ടാകെ 1928 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 972 പേരെ അറസ്റ്റ് ചെയ്തു. 764 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 പേർക്കെതിരേയും ക്വാറന്റൈൻ ലംഘിച്ചതിന് 95 പേർക്കെതിരേയും നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.