കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ വീണ്ടും കസ്റ്റഡിയില്‍ ലഭിച്ചെങ്കിലും ആദ്യദിനം തെളിവെടുപ്പ് നടന്നില്ല. പ്രതിയുടെ കോവിഡ് പരിശോധന വൈകിയതാണു കാരണം. ഇന്ന് ഉച്ചവരെയാണ് ബാബുക്കുട്ടനെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. സംഭവം നടന്നിടത്തും യുവതിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സ്ക്രൂഡ്രൈവര്‍ ഉപേക്ഷിച്ചിടത്തും പ്രതിയെ കൊണ്ടുപോയി റെയില്‍വേ പോലീസ് ഇന്നു തെളിവെടുക്കും.
നേരത്തെ കസ്റ്റഡിയില്‍ ലഭിച്ചെങ്കിലും പ്രതിക്ക് അപസ്മാരമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. സംഭവം നടന്ന ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിലെ കോച്ചില്‍ മാത്രമാണ് നിലവില്‍ തെളിവെടുപ്പ് നടന്നത്.
നേരത്തെ കസ്റ്റഡിയില്‍ ലഭിച്ചെങ്കിലും പ്രതിക്ക് അപസ്മാരമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. സംഭവം നടന്ന ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിലെ കോച്ചില്‍ മാത്രമാണ് നിലവില്‍ തെളിവെടുപ്പ് നടന്നത്.