കണ്ണൂര്‍: ഇന്നു നടത്താനിരുന്ന റേഷൻ കടയടപ്പു സമരത്തില്‍നിന്ന് ഭരണകക്ഷി അനുകൂല സംഘടനകൾ പിന്മാറി. യൂണിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു), കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് (എഐടിയുസി) എന്നീ സംഘടനകളാണു സമരം പിൻവലിച്ചത്.
ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളും ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് മഹാമാരിയും പ്രതികൂല കാലാവസ്ഥയും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സമരം പ്രയാസമുണ്ടാക്കുമെന്നതിനാലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാലും സമരത്തില്‍നിന്നു പിന്മാറിയതായി കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രന് പിള്ളയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളും ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് മഹാമാരിയും പ്രതികൂല കാലാവസ്ഥയും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സമരം പ്രയാസമുണ്ടാക്കുമെന്നതിനാലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാലും സമരത്തില്‍നിന്നു പിന്മാറിയതായി കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രന് പിള്ളയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.