ചാത്തന്നൂർ: ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെതിരേ അന്വേഷണം നടത്തുന്ന പോലീസ് സംഘം ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും. തൊട്ടടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ അറിയിപ്പു നൽകിയിട്ടുണ്ട്.
ഷിജു എം. വർഗീസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ കുണ്ടറയിൽ മത്സരിക്കാൻ സ്ഥാനാർഥിത്വം നല്കിയ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടിയുടെ ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘം തലവൻ ചാത്തന്നൂർ എസിപി വൈ.നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക സമർപ്പിക്കുന്ന വേളയിൽ മാത്രമാണ് ഷിജുവുമായി ബന്ധപ്പെട്ടതെന്ന് മല്ലേലിൽ ശ്രീധരൻ നായർ മൊഴി നല്കി.
നാമനിർദേശ പത്രികയോടൊപ്പം കെട്ടി വയ്ക്കുന്നതിനാവശ്യമായ പതിനായിരം രൂപ ചോദിച്ചത് കൊടുത്തു. ഇതുവരെ ആ തുക മടക്കികൊടുത്തിട്ടില്ല. അതിനുശേഷം കോവിഡ് ബാധിച്ച് ഒന്നര മാസത്തോളം എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്രവാർത്തകളിൽ കൂടിയാണ് ബോംബാക്രമണ കേസ് അറിയുന്നതെന്നും ശ്രീധരൻ നായർ മൊഴി നല്കി.
തെരഞ്ഞെടുപ്പു ദിവസം ഷിജുവിന്റെ കാറിനുനേരെ പെട്രോൾ ബോംബാക്രമണം നടന്നതു വലിയ വിവാദമായിരുന്നു. ഈ കേസിൽ ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ റിമാൻഡിലാണ്. ആഴക്കടൽ മത്സ്യ ബന്ധന കരാർ ഉണ്ടാക്കുകയും വിവാദമായതോടെ അത് നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചതും അവരെ അപകീർത്തിപ്പെടുത്താനാണ് പെട്രാൾ ബോംബാക്രമണ നാടകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
ഷിജു എം. വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം തുടർ അന്വേഷണം നടത്തി വരികയാണ്.സാമ്പത്തിക സ്രോതസ്, ബാങ്ക് ഇടപാടുകൾ, ആസ്തികൾ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഷിജു എം. വർഗീസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ കുണ്ടറയിൽ മത്സരിക്കാൻ സ്ഥാനാർഥിത്വം നല്കിയ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടിയുടെ ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘം തലവൻ ചാത്തന്നൂർ എസിപി വൈ.നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക സമർപ്പിക്കുന്ന വേളയിൽ മാത്രമാണ് ഷിജുവുമായി ബന്ധപ്പെട്ടതെന്ന് മല്ലേലിൽ ശ്രീധരൻ നായർ മൊഴി നല്കി.
നാമനിർദേശ പത്രികയോടൊപ്പം കെട്ടി വയ്ക്കുന്നതിനാവശ്യമായ പതിനായിരം രൂപ ചോദിച്ചത് കൊടുത്തു. ഇതുവരെ ആ തുക മടക്കികൊടുത്തിട്ടില്ല. അതിനുശേഷം കോവിഡ് ബാധിച്ച് ഒന്നര മാസത്തോളം എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്രവാർത്തകളിൽ കൂടിയാണ് ബോംബാക്രമണ കേസ് അറിയുന്നതെന്നും ശ്രീധരൻ നായർ മൊഴി നല്കി.
തെരഞ്ഞെടുപ്പു ദിവസം ഷിജുവിന്റെ കാറിനുനേരെ പെട്രോൾ ബോംബാക്രമണം നടന്നതു വലിയ വിവാദമായിരുന്നു. ഈ കേസിൽ ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ റിമാൻഡിലാണ്. ആഴക്കടൽ മത്സ്യ ബന്ധന കരാർ ഉണ്ടാക്കുകയും വിവാദമായതോടെ അത് നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചതും അവരെ അപകീർത്തിപ്പെടുത്താനാണ് പെട്രാൾ ബോംബാക്രമണ നാടകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
ഷിജു എം. വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം തുടർ അന്വേഷണം നടത്തി വരികയാണ്.സാമ്പത്തിക സ്രോതസ്, ബാങ്ക് ഇടപാടുകൾ, ആസ്തികൾ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.