തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45നും മധ്യേ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ന് ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് കുത്തിവയ്പ് നൽകുക. സ്പോട്ട് രജിസ്ട്രേഷൻ ഇല്ല.
ഹൃദയസംബന്ധമായ അസുഖമുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ, രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണു മുൻഗണന. ഇവർ ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18നും 45നും മധ്യേ പ്രായമുള്ളവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. സന്ദേശം ലഭിച്ചവർ മാത്രം കേന്ദ്രങ്ങളിൽ എത്തിയാൽ മതി. അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
ഹൃദയസംബന്ധമായ അസുഖമുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ, രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണു മുൻഗണന. ഇവർ ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18നും 45നും മധ്യേ പ്രായമുള്ളവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. സന്ദേശം ലഭിച്ചവർ മാത്രം കേന്ദ്രങ്ങളിൽ എത്തിയാൽ മതി. അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.