ചെറുതോണി: ഹമാസിന്റആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഇസ്രയേൽ ജനതക്ക് മാലാഖയാണെന്ന് ഇസ്രയേൽ കോണ്‍സുൽ ജനറൽ ജോനാഥൻ സഡ്ക.
കീരിത്തോട്ടിലെ വീട്ടിലെത്തിച്ച സൗമ്യയുടെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
സൗമ്യയുടെ ഭർത്താവ് സന്തോഷിന്റയും മകൻ അഡോണിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ദുഖത്തിൽ അദ്ദേഹം പങ്കുചേർന്നു. ഇന്ത്യയുടേയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് അഡോണിനെ അണിയിച്ച് സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും ഇസ്രയേൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഈ മരണം വല്ലാതെ വേദനിപ്പിക്കുന്നത്: മാർ നെല്ലിക്കുന്നേൽ
ചെറുതോണി: ഈ മരണം ഏറെ വേദനിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലം ഏറെ നടുക്കമുളവാക്കുന്നതാണെന്നും ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ. ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ സംസ്കാര ശുശ്രൂഷയിൽ അനുശോചനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭർത്താവ് സന്തോഷിനെയും മകൻ കുഞ്ഞുമത്തായിച്ചനെയും ബന്ധുമിത്രാദികളെയും ബിഷപ് അനുശോചനം അറിയിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായി തുടരുകയാണ്. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമായി 130ലേറെ പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്. വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ വഴി അനേകായിരിങ്ങൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ഗാസയിൽ സമാധാനം സംജാതമാകാനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാനും ലോകരാഷ്ട്രങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണ്.
സൗമ്യയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ ഏറെ ജാഗ്രത പുലർത്തിയ ഇസ്രയേൽ, ഇന്ത്യൻ എംബസികളെയും കേന്ദ്ര-സംസ്ഥാനസർക്കാരുകളെയും ഉദ്യോഗസ്ഥരെയും മാർ നെല്ലിക്കുന്നേൽ നന്ദി അറിയിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്കാര ശുശ്രൂഷക്കിടെ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ വായിച്ചു.
കീരിത്തോട്ടിലെ വീട്ടിലെത്തിച്ച സൗമ്യയുടെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
സൗമ്യയുടെ ഭർത്താവ് സന്തോഷിന്റയും മകൻ അഡോണിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ദുഖത്തിൽ അദ്ദേഹം പങ്കുചേർന്നു. ഇന്ത്യയുടേയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് അഡോണിനെ അണിയിച്ച് സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും ഇസ്രയേൽ സർക്കാർ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഈ മരണം വല്ലാതെ വേദനിപ്പിക്കുന്നത്: മാർ നെല്ലിക്കുന്നേൽ
ചെറുതോണി: ഈ മരണം ഏറെ വേദനിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലം ഏറെ നടുക്കമുളവാക്കുന്നതാണെന്നും ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ. ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ സംസ്കാര ശുശ്രൂഷയിൽ അനുശോചനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭർത്താവ് സന്തോഷിനെയും മകൻ കുഞ്ഞുമത്തായിച്ചനെയും ബന്ധുമിത്രാദികളെയും ബിഷപ് അനുശോചനം അറിയിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായി തുടരുകയാണ്. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമായി 130ലേറെ പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്. വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ വഴി അനേകായിരിങ്ങൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ഗാസയിൽ സമാധാനം സംജാതമാകാനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാനും ലോകരാഷ്ട്രങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണ്.
സൗമ്യയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ ഏറെ ജാഗ്രത പുലർത്തിയ ഇസ്രയേൽ, ഇന്ത്യൻ എംബസികളെയും കേന്ദ്ര-സംസ്ഥാനസർക്കാരുകളെയും ഉദ്യോഗസ്ഥരെയും മാർ നെല്ലിക്കുന്നേൽ നന്ദി അറിയിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്കാര ശുശ്രൂഷക്കിടെ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ വായിച്ചു.