തിരുവനന്തപുരം: ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണത്തിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലത്തെ നേരിടാൻ കേരളത്തെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കോവിഡിന്റെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റു പനികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാൽ, എല്ലാ പനിയും കോവിഡ് മൂലമാണെന്നു കരുതരുതെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിച്ചു.
ഇടയ്ക്കിടെ ഡ്രൈ ഡേ ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതോടൊപ്പം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വേണം. സാധാരണ ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും തുടരണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നുണ്ട്. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടാകണം. വാര്‍ഡിലെ ജെപിഎച്ച്എന്‍മാരും ജെഎച്ച്ഐമാരും ആശപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കും. വോളണ്ടിയര്‍മാരും ഉണ്ടാകണം.
പ്ലാന്റേഷന് മേഖലകളില്‍ ഉടമകളുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, വിവിധ ജില്ലകളിലെ ഡിഎംഒ, ഡിപിഎം, ഡിഎസ്ഒ, വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിച്ചു.
ഇടയ്ക്കിടെ ഡ്രൈ ഡേ ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതോടൊപ്പം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വേണം. സാധാരണ ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും തുടരണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നുണ്ട്. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടാകണം. വാര്‍ഡിലെ ജെപിഎച്ച്എന്‍മാരും ജെഎച്ച്ഐമാരും ആശപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കും. വോളണ്ടിയര്‍മാരും ഉണ്ടാകണം.
പ്ലാന്റേഷന് മേഖലകളില്‍ ഉടമകളുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, വിവിധ ജില്ലകളിലെ ഡിഎംഒ, ഡിപിഎം, ഡിഎസ്ഒ, വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.