കോഴിക്കോട്: പ്രളയ-വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ അനധികൃത പാര്‍ക്കിംഗിനും സുരക്ഷയില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും എതിരേ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ദുരിതബാധിത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇതു തടസം സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ആളുകളെ രക്ഷിക്കുന്നതിനേക്കാള്‍ അവരുടെ വാഹനങ്ങള്‍കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.തീരദേശങ്ങളില്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ ഇതിനോടകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റോഡുകളിലും പാലങ്ങളിലും മറ്റും റോഡിന് ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളെപ്പറ്റിയാണ് ഓര്‍മപ്പെടുത്തല്‍. വെള്ളം കയറി നാശം സംഭവിക്കാതിരിക്കാനായിട്ടായിരിക്കും പലരും ഉയര്‍ന്ന ഇടങ്ങളില്‍ ഇങ്ങനെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അതു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസമാകില്ലെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം അധികൃതര്‍ മുന്നറയിപ്പു നല്കുന്നു.
സംസ്ഥാനത്ത് മഴക്കെടുതികള്‍ അതിരൂക്ഷമാണ്.നിരവധി തീരദേശ വീടുകള്‍ ഇതിനോടകം വെള്ളത്തില്‍ ആയി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വളരെ കുറച്ചു റോഡുകള്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സാധിക്കൂ എന്ന കാര്യം ഓർമിക്കണമെന്നു പോസ്റ്റില്‍ അഭ്യര്‍ഥിക്കുന്നു.
ആളുകളെ രക്ഷിക്കുന്നതിനേക്കാള്‍ അവരുടെ വാഹനങ്ങള്‍കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.തീരദേശങ്ങളില്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ ഇതിനോടകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റോഡുകളിലും പാലങ്ങളിലും മറ്റും റോഡിന് ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളെപ്പറ്റിയാണ് ഓര്‍മപ്പെടുത്തല്‍. വെള്ളം കയറി നാശം സംഭവിക്കാതിരിക്കാനായിട്ടായിരിക്കും പലരും ഉയര്‍ന്ന ഇടങ്ങളില്‍ ഇങ്ങനെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അതു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസമാകില്ലെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം അധികൃതര്‍ മുന്നറയിപ്പു നല്കുന്നു.
സംസ്ഥാനത്ത് മഴക്കെടുതികള്‍ അതിരൂക്ഷമാണ്.നിരവധി തീരദേശ വീടുകള്‍ ഇതിനോടകം വെള്ളത്തില്‍ ആയി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വളരെ കുറച്ചു റോഡുകള്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സാധിക്കൂ എന്ന കാര്യം ഓർമിക്കണമെന്നു പോസ്റ്റില്‍ അഭ്യര്‍ഥിക്കുന്നു.