കോട്ടയം: ഇരുപതാം തീയതി നടക്കാനിരിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 800 പേരെ കാണികളായി പങ്കെടുപ്പിച്ചു കൊണ്ടാണ് നടത്തുന്നതെന്ന് കേൾക്കുന്പോൾ ഞെട്ടിപ്പോവുകയാണെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
ജനങ്ങളുടെ ജീവനോടുള്ള വലിയ വെല്ലുവിളിയാണിത്. അവരുടെ ജീവൻ പോയാലും സാരമില്ല, സത്യപ്രതിജ്ഞാ ചടങ്ങ് കേമമായി നടത്തണമെന്നാണ് സർക്കാർ ആലോചിക്കുന്നത്. പരിതാപകരമായ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ട് മാറണമെന്ന് തോമസ് അഭ്യർഥിച്ചു.
കോവിഡ് വാക്സിനും, ചികിത്സയും എല്ലാവർക്കും സൗജന്യമാക്കുവാൻ സർക്കാർ തയ്യാറാകണം. മറ്റു പല സംസ്ഥാനങ്ങളും അപ്രകാരം ചെയ്തു വരുന്നുണ്ട്. കോവിഡ് മുഖാന്തിരം മരിച്ചവരുടെ ആശ്രിതർക്ക് വേണ്ട സഹായവും നൽകണമെന്നും തോമസ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനോടുള്ള വലിയ വെല്ലുവിളിയാണിത്. അവരുടെ ജീവൻ പോയാലും സാരമില്ല, സത്യപ്രതിജ്ഞാ ചടങ്ങ് കേമമായി നടത്തണമെന്നാണ് സർക്കാർ ആലോചിക്കുന്നത്. പരിതാപകരമായ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ട് മാറണമെന്ന് തോമസ് അഭ്യർഥിച്ചു.
കോവിഡ് വാക്സിനും, ചികിത്സയും എല്ലാവർക്കും സൗജന്യമാക്കുവാൻ സർക്കാർ തയ്യാറാകണം. മറ്റു പല സംസ്ഥാനങ്ങളും അപ്രകാരം ചെയ്തു വരുന്നുണ്ട്. കോവിഡ് മുഖാന്തിരം മരിച്ചവരുടെ ആശ്രിതർക്ക് വേണ്ട സഹായവും നൽകണമെന്നും തോമസ് ആവശ്യപ്പെട്ടു.