തൊടുപുഴ: ഇടുക്കി ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ജില്ലയിൽ കാറ്റിലും മഴയിലും ജില്ലയിൽ 205 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.17 വീടുകൾ പൂർണമായും 258 വീടുകൾ ഭാഗികമായും തകർന്നു. ശക്തമായ മഴയെത്തുടർന്നു മണ്ണിടിച്ചിൽ സാധ്യതയുള്ളതി നാൽ ജില്ലയിൽ രാത്രികാല യാത്രയ്ക്ക് കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ജലനിരപ്പുയർന്നതോടെ കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ രാവിലെയും രണ്ടാമത്തെ ഷട്ടർ ഉച്ചകഴിഞ്ഞുമാണ് തുറന്നത്. രണ്ടു ഷട്ടറുകളും 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. വൈകുന്നേരം നാലോടെ ലോവർപെരിയാർ ഡാമിന്റെ ഒരു ഷട്ടർ 30 സെന്റീമീറ്ററും ഉയർത്തി.മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഇന്നു രാവിലെ ആറിന് തുറന്ന് വിടും. നിലവിൽ 3 ഷട്ടറുകൾ 80 സെന്റീ മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് ബാക്കി മൂന്ന് ഷട്ടറുകൾ കൂടി 50 സെന്റിമീറ്റർ വീതം ഇന്നു മുതൽ തുറക്കുക.മൂന്നാർ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി രാമസ്വാമി അയ്യർ ഹെഡ് വർക്സിന്റെ ഷട്ടറുകളും വൈകുന്നേരത്തോടെ തുറന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച കാറ്റിൽ മരംവീണ് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ രണ്ടുദിവസമായി പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ജില്ലയിൽ രണ്ടു കുടുംബങ്ങളിലെ നാലുപേരെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്.
അണക്കെട്ടിലുള്ളത് 2333.52 അടി വെള്ളം
തൊടുപുഴ: ഇടുക്കി അണക്കെട്ടിലുള്ളത് 2333.52 അടിവെള്ളം. സംഭരണ ശേഷിയുടെ 33 ശതമാനമാണിത്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.80 അടിയിലെത്തി. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 92.77 മില്ലിമീറ്റർ മഴ പെയ്തു. അതേസമയം കാലവർഷം ഇത്തവണ സാധാരണയിലും കൂടുതലായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. ഇന്നലെ 7.24 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.
ജലനിരപ്പുയർന്നതോടെ കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ രാവിലെയും രണ്ടാമത്തെ ഷട്ടർ ഉച്ചകഴിഞ്ഞുമാണ് തുറന്നത്. രണ്ടു ഷട്ടറുകളും 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. വൈകുന്നേരം നാലോടെ ലോവർപെരിയാർ ഡാമിന്റെ ഒരു ഷട്ടർ 30 സെന്റീമീറ്ററും ഉയർത്തി.മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഇന്നു രാവിലെ ആറിന് തുറന്ന് വിടും. നിലവിൽ 3 ഷട്ടറുകൾ 80 സെന്റീ മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് ബാക്കി മൂന്ന് ഷട്ടറുകൾ കൂടി 50 സെന്റിമീറ്റർ വീതം ഇന്നു മുതൽ തുറക്കുക.മൂന്നാർ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി രാമസ്വാമി അയ്യർ ഹെഡ് വർക്സിന്റെ ഷട്ടറുകളും വൈകുന്നേരത്തോടെ തുറന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച കാറ്റിൽ മരംവീണ് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ രണ്ടുദിവസമായി പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ജില്ലയിൽ രണ്ടു കുടുംബങ്ങളിലെ നാലുപേരെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്.
അണക്കെട്ടിലുള്ളത് 2333.52 അടി വെള്ളം
തൊടുപുഴ: ഇടുക്കി അണക്കെട്ടിലുള്ളത് 2333.52 അടിവെള്ളം. സംഭരണ ശേഷിയുടെ 33 ശതമാനമാണിത്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.80 അടിയിലെത്തി. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 92.77 മില്ലിമീറ്റർ മഴ പെയ്തു. അതേസമയം കാലവർഷം ഇത്തവണ സാധാരണയിലും കൂടുതലായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. ഇന്നലെ 7.24 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.