തിരുവനന്തപുരം: ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസ്-എം, എൻസിപി, ജനതാദൾ-എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി എന്നീ പാർട്ടികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വകുപ്പുകളെ സംബന്ധിച്ച് ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. ഇന്നു സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ ചർച്ച നടത്തുന്നുണ്ട്. മറ്റു പാർട്ടികൾക്കു നൽകേണ്ട വകുപ്പുകളെ സംബന്ധിച്ചു ധാരണയെടുക്കാനാണു ചർച്ച.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18-നു രാവിലെ ചേരുന്നുണ്ട്. പാർട്ടി മന്ത്രിമാരെ തീരുമാനിക്കാനാണു യോഗം ചേരുന്നത്. സിപിഎം സെക്രട്ടേറിയറ്റിൽ നിന്നും ആരൊക്കെ മന്ത്രിമാരാകണം എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങൾ മന്ത്രിമാരെ സംബന്ധിച്ച് ആലോചിക്കുന്നതിനായി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ കൈക്കൊള്ളുന്ന ധാരണ സിപിഎം ജനറൽ സെക്രട്ടറിയെ അറിയിക്കും.
കേന്ദ്ര നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാകും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന് അറിയിക്കുക. വകുപ്പുകളും അന്നുതന്നെ തീരുമാനിക്കാനാണു സാധ്യത. സിപിഐ മന്ത്രിമാരെ തീരുമാനിക്കുന്നതിനായി 18-നു സംസ്ഥാന എക്സിക്യൂട്ടീവും അതിനു ശേഷം സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18-നു രാവിലെ ചേരുന്നുണ്ട്. പാർട്ടി മന്ത്രിമാരെ തീരുമാനിക്കാനാണു യോഗം ചേരുന്നത്. സിപിഎം സെക്രട്ടേറിയറ്റിൽ നിന്നും ആരൊക്കെ മന്ത്രിമാരാകണം എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങൾ മന്ത്രിമാരെ സംബന്ധിച്ച് ആലോചിക്കുന്നതിനായി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ കൈക്കൊള്ളുന്ന ധാരണ സിപിഎം ജനറൽ സെക്രട്ടറിയെ അറിയിക്കും.
കേന്ദ്ര നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാകും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന് അറിയിക്കുക. വകുപ്പുകളും അന്നുതന്നെ തീരുമാനിക്കാനാണു സാധ്യത. സിപിഐ മന്ത്രിമാരെ തീരുമാനിക്കുന്നതിനായി 18-നു സംസ്ഥാന എക്സിക്യൂട്ടീവും അതിനു ശേഷം സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്.