തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തു തുടരുന്ന ലോക്ഡൗണ്‍ 23 വരെ നീട്ടി. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 16 മുതൽ ട്രിപ്പിൾ ലോക്ഡൗണ്‍ (കടുത്ത നിയന്ത്രണം) ഏർപ്പെടുത്തി. രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് ഈ ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടണമെന്നു വിദഗ്ധസമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമാകാത്ത, രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയത്. മറ്റു പ്രദേശങ്ങളിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരും.
ഒൻപതു ദിവസത്തെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേയാണ് ഒരാഴ്ചകൂടി നീട്ടാൻ തീരുമാനിച്ചത്. മൂന്നാഴ്ച കൂടി ലോക്ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതി യോഗത്തിൽ ആരോഗ്യവകുപ്പു നിർദേശിച്ചത്.
ലോക്ഡൗണ്‍ ഏർപ്പെടുത്തിയതിന്റെ ഗുണഫലം എത്രത്തോളമുണ്ടെന്നു മനസിലാക്കാൻ കുറച്ചു ദിവസങ്ങൾകൂടി കഴിയേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം അതിശക്തമാകുന്ന മേയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണങ്ങൾ കുറച്ചുനിർത്താൻ സാധിക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ സമ്മർദം കൂടുതൽ ശക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ഇളവ് ആലോചിക്കും
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20ന് ലോക്ഡൗണ്‍ ഇളവു നൽകുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 20ന് ഉച്ചകഴിഞ്ഞ് 3.30നു സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. 800 പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടണമെന്നു വിദഗ്ധസമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമാകാത്ത, രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയത്. മറ്റു പ്രദേശങ്ങളിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരും.
ഒൻപതു ദിവസത്തെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേയാണ് ഒരാഴ്ചകൂടി നീട്ടാൻ തീരുമാനിച്ചത്. മൂന്നാഴ്ച കൂടി ലോക്ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതി യോഗത്തിൽ ആരോഗ്യവകുപ്പു നിർദേശിച്ചത്.
ലോക്ഡൗണ്‍ ഏർപ്പെടുത്തിയതിന്റെ ഗുണഫലം എത്രത്തോളമുണ്ടെന്നു മനസിലാക്കാൻ കുറച്ചു ദിവസങ്ങൾകൂടി കഴിയേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം അതിശക്തമാകുന്ന മേയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണങ്ങൾ കുറച്ചുനിർത്താൻ സാധിക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ സമ്മർദം കൂടുതൽ ശക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ഇളവ് ആലോചിക്കും
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20ന് ലോക്ഡൗണ്‍ ഇളവു നൽകുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 20ന് ഉച്ചകഴിഞ്ഞ് 3.30നു സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. 800 പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.