തിരുവനന്തപുരം: നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന സിപിഐ നിലപാട് അംഗീകരിച്ച് സിപിഎം. നിലവിലുള്ള ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകാമെന്നു സിപിഐ അംഗീകരിച്ച സാഹചര്യത്തിൽ വകുപ്പുകളെ സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. റവന്യു, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പുകൾ സിപിഐ തന്നെ കൈകാര്യം ചെയ്യും. ഇന്നലെ സിപിഎം - സിപിഐ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
ജനാധിപത്യ കേരള കോൺഗ്രസിനും കേരള കോൺഗ്രസ്- ബിക്കും മന്ത്രിസ്ഥാനം നൽകാൻ തീരുമാനമായി. എന്നാൽ വകുപ്പു സംബന്ധിച്ച തീരുമാനമായിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന അഭിപ്രായം ഐഎൻഎലിനോട് സിപിഎം നിർദേശിച്ചെങ്കിലും അവർ വിയോജിപ്പ് പ്രകടിപ്പിച്ചു. ജനതാദൾ -എസിനും എൻസിപിക്കും മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ, വകുപ്പുകൾ പിന്നീട് തീരുമാനിക്കും.
മന്ത്രിമാരെ 17നുതന്നെ തീരുമാനിക്കണമെന്ന നിർദേശമാണു പാർട്ടികൾക്കു സിപിഎം നൽകിയിട്ടുള്ളത്. കോൺഗ്രസ്-എസിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം രാമചന്ദ്രൻ കടന്നപ്പള്ളിയെ സിപിഎം നേതാക്കൾ അറിയിച്ചു.
കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രി സ്ഥാനമാണ് നൽകുന്നതെങ്കിൽ പൊതുമരാമത്ത് വകുപ്പ് നൽകാനാണു ധാരണ. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് -എമ്മിനു നൽകുന്ന കാര്യത്തിൽ സിപിഎമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഇന്നും നാളെയുമായി മന്ത്രിമാരെയും വകുപ്പുകളെ സംബന്ധിച്ചും തീരുമാനമെടുക്കും. 18നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന കൗൺസിലും മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കും.
ജനാധിപത്യ കേരള കോൺഗ്രസിനും കേരള കോൺഗ്രസ്- ബിക്കും മന്ത്രിസ്ഥാനം നൽകാൻ തീരുമാനമായി. എന്നാൽ വകുപ്പു സംബന്ധിച്ച തീരുമാനമായിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന അഭിപ്രായം ഐഎൻഎലിനോട് സിപിഎം നിർദേശിച്ചെങ്കിലും അവർ വിയോജിപ്പ് പ്രകടിപ്പിച്ചു. ജനതാദൾ -എസിനും എൻസിപിക്കും മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ, വകുപ്പുകൾ പിന്നീട് തീരുമാനിക്കും.
മന്ത്രിമാരെ 17നുതന്നെ തീരുമാനിക്കണമെന്ന നിർദേശമാണു പാർട്ടികൾക്കു സിപിഎം നൽകിയിട്ടുള്ളത്. കോൺഗ്രസ്-എസിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം രാമചന്ദ്രൻ കടന്നപ്പള്ളിയെ സിപിഎം നേതാക്കൾ അറിയിച്ചു.
കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രി സ്ഥാനമാണ് നൽകുന്നതെങ്കിൽ പൊതുമരാമത്ത് വകുപ്പ് നൽകാനാണു ധാരണ. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് -എമ്മിനു നൽകുന്ന കാര്യത്തിൽ സിപിഎമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഇന്നും നാളെയുമായി മന്ത്രിമാരെയും വകുപ്പുകളെ സംബന്ധിച്ചും തീരുമാനമെടുക്കും. 18നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന കൗൺസിലും മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കും.