കൊച്ചി: ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി കോര്പറേഷൻ മുൻ മേയറുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ എസ്ആര്‍എം റോഡിലെ വസതിയിലായിരുന്നു അന്ത്യം. കബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഭാര്യ: നസീസ, മക്കള്‍: മുംതാസ്, മുഹമ്മദ് (കുഞ്ഞുമോന്). മരുമക്കള്‍: പരേതനായ വലിയവീട്ടില്‍ സിദ്ധിക്, റാസിയ.
1982 ല്‍ മട്ടാഞ്ചേരിയില്‍നിന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു നിയമസഭയിലെത്തി ഡെപ്യൂട്ടി സ്പീക്കറായി. 1986 വരെ ഈ പദവിയിൽ തുടർന്നു. പിന്നീടു സിപിഐയില്‍ ചേര്‍ന്ന ഇദ്ദേഹം 87 ല്‍ പൊന്നാനിയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അവസാന കാലത്ത് എൻസിപിയിലായിരുന്നു.
1982 ല്‍ മട്ടാഞ്ചേരിയില്‍നിന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു നിയമസഭയിലെത്തി ഡെപ്യൂട്ടി സ്പീക്കറായി. 1986 വരെ ഈ പദവിയിൽ തുടർന്നു. പിന്നീടു സിപിഐയില്‍ ചേര്‍ന്ന ഇദ്ദേഹം 87 ല്‍ പൊന്നാനിയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അവസാന കാലത്ത് എൻസിപിയിലായിരുന്നു.