തിരുവനന്തപുരം: രൂക്ഷമായ കോവിഡ് വ്യാപനത്തിനിടയിൽ കനത്ത മഴ പരക്കെ നാശം വിതച്ചതോടെ ദുരിതം ഇരട്ടിച്ച ജനങ്ങളെ കൈയയച്ചു സഹായിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡിന്റെ തീവ്രവ്യാപനമാണു സംസ്ഥാനത്തിപ്പോൾ. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ല. ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. മരണ നിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതിനു പുറമെയാണ് വാക്സിന്റെ ദൗർലഭ്യം.
കനത്ത മഴ സംസ്ഥാനത്തുടനീളം നാശം വിതയ്ക്കുന്നു. കൃഷിയും വൻതോതിൽ നശിച്ചു. രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്ത് പല ഭാഗത്തും. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സർക്കാർ അടിയന്തരമായി സഹായം എത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡിന്റെ തീവ്രവ്യാപനമാണു സംസ്ഥാനത്തിപ്പോൾ. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ല. ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. മരണ നിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതിനു പുറമെയാണ് വാക്സിന്റെ ദൗർലഭ്യം.
കനത്ത മഴ സംസ്ഥാനത്തുടനീളം നാശം വിതയ്ക്കുന്നു. കൃഷിയും വൻതോതിൽ നശിച്ചു. രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്ത് പല ഭാഗത്തും. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സർക്കാർ അടിയന്തരമായി സഹായം എത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.