തിരുവനന്തപുരം: രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ ആറാഴ്ച മുതൽ എട്ടാഴ്ച വരെ ലോക് ഡൗണ്‍ ഏർപ്പെടുത്തണമെന്ന ഐസിഎംആർ ശിപാർശയിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ രോഗവ്യാപന സ്ഥിതി ഒട്ടും ആശ്വാസം നൽകുന്നതല്ല. എന്നാൽ ലോക്ഡൗണ്‍ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ അവസാനിക്കാറാകുന്പോഴുള്ള സ്ഥിതി പരിഗണിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹനി ബാബുവിന്റെ ചികിത്സയുടെ കാര്യത്തിൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇക്കാര്യത്തിൽ സംസ്ഥാനത്തിനു ചെയ്യാൻ കഴിയുന്നതിനു പരിമിതിയുണ്ട്. കേരളത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് ഹനി ബാബുവിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ രോഗവ്യാപന സ്ഥിതി ഒട്ടും ആശ്വാസം നൽകുന്നതല്ല. എന്നാൽ ലോക്ഡൗണ്‍ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ അവസാനിക്കാറാകുന്പോഴുള്ള സ്ഥിതി പരിഗണിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹനി ബാബുവിന്റെ ചികിത്സയുടെ കാര്യത്തിൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇക്കാര്യത്തിൽ സംസ്ഥാനത്തിനു ചെയ്യാൻ കഴിയുന്നതിനു പരിമിതിയുണ്ട്. കേരളത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് ഹനി ബാബുവിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.