കൊച്ചി: മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സഹപാഠിയായിരുന്നു കെ.ആര്. ഗൗരി. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം ഭാഷാ ക്ലാസില്‍ പ്രഫ. കുറ്റിപ്പുറത്ത് കേശവന്നായര് "രമണന്’ പഠിപ്പിക്കുമ്പോള്‍ ആ കവിത എഴുതിയ ചങ്ങമ്പുഴയ്ക്കൊപ്പം ക്ലാസിൽ ഗൗരിയമ്മയുമുണ്ടായിരുന്നു.
പഠിപ്പിക്കുന്നതിനിടെ ""ഈ കവിത എഴുതിയ ചങ്ങമ്പുഴയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ'' എന്ന അധ്യാപകന്റെ ചോദ്യത്തിന് ഗൗരിയുള്പ്പെടെ വിദ്യാര്‍ഥികളാകെ ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി ""കണ്ടിട്ടില്ല'' എന്ന് മറുപടി നല്കി. ഉടനെ പിന്‍നിരയിലിരുന്ന സൗമ്യനായ വിദ്യാര്‍ഥിയോട് അധ്യാപകന് പറഞ്ഞു- ""മിസ്റ്റര്‍ കൃഷ്ണപിള്ള പ്ലീസ് സ്റ്റാന്‍ഡപ്പ്''.
ചിന്തകളെയും വികാരങ്ങളെയും കാല്പനികമായ ലോകത്തേക്ക് നയിച്ച ആ മഹാപ്രതിഭയ്ക്കൊപ്പം പഠിച്ചതിന്റെ സന്തോഷവും അഭിമാനവും പിന്നീടു കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയായി മാറിയ ഗൗരിയമ്മ പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു. ഇന്റര്മീഡിയറ്റിനായി 1936-38 കാലത്ത് മഹാരാജാസില്‍ ഹിസ്റ്ററി ഐച്ഛികവിഷമായി പഠിക്കുമ്പോഴാണ് മലയാളം ഭാഷാ ക്ലാസില്‍ ചങ്ങമ്പുഴയ്ക്കൊപ്പം പഠിക്കാന്‍ ഗൗരിയമ്മയ്ക്ക് അവസരമുണ്ടായത്.
മഹാരാജാസ് പഠനകാലത്താണ് പിന്നീട് തന്റെ ജീവിതപങ്കാളിയായി മാറിയ ടി.വി. തോമസിനെ ഗൗരിയമ്മ ആദ്യമായി കാണുന്നത്. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരങ്ങൾ ശക്തിപ്രാപിച്ചപ്പോള്‍ പോലീസ് വേട്ടയില്‍നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലേക്ക് ഒളിച്ചു കടന്നതാണ് ടി.വി. തോമസും പുന്നൂസും. അവർ ഇരുവരും എറണാകുളത്തെ ക്രിസ്ത്യന്‍ ഹോസ്റ്റലിലാണ് താമസിച്ചത്. ടിവിയുടെ സഹോദരി ട്രീസാമ്മ അക്കാലത്ത് മഹാരാജാസിലെ വിദ്യാര്‍ഥിനിയായിരുന്നു. ട്രീസാമ്മയുമായുള്ള അടുപ്പമാണ് ടിവിയുമായുള്ള സൗഹൃദത്തിലേക്ക് ഗൗരിയമ്മയെ എത്തിച്ചത്.
മഹാരാജാസിലെ പഠനശേഷം തുടര്‍പഠനത്തിനായി സെന്റ് തെരേസാസ് കോളജില്‍ ചേർന്നു. ഇന്നത്തെ കോണ്‍വന്റ് ജംഗ്ഷനു സമീപത്തെ എസ്എന്‍വി സദനത്തിലായിരുന്നു പഠനകാലത്ത് ഗൗരിയമ്മ താമസിച്ചിരുന്നത്. മഹാരാജാസ് കോളജിന് അന്നു പെണ്‍കുട്ടികള്‍ ക്കായി സര്‍ക്കാര്‍ ഹോസ്റ്റല്‍ ഉണ്ടായിരുന്നെങ്കിലും അവിടെ കൂടുതലും സവര്‍ണ സമുദായക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളുമായിരുന്നു.
പിന്നാക്ക വിഭാഗങ്ങളില്‍ സഹോദരപ്രസ്ഥാനം സ്വാധീനം ചെലുത്തിവരുന്ന സമയമായിരുന്നു അത്. അയിത്തത്തിനും ജാതിചിന്തകള്ക്കുമെതിരേ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും കൊച്ചിയിലാകമാനം നടക്കുന്നുണ്ടായിരുന്നു. സഹോദരന് അയ്യപ്പന്റെയും പണ്ഡിറ്റ് കറുപ്പന്റെയും ആശയങ്ങളില്‍ ആകൃഷ്ടയായി അയിത്ത പോരാട്ടങ്ങളില്‍ ഗൗരിയമ്മയും പങ്കുചേര്‍ന്നു. മഹാരാജാസിൽ ഗൗരിയമ്മ പഠിക്കുന്പോൾ പണ്ഡിറ്റ് കറുപ്പന് സംസ്കൃത അധ്യാപകനായിരുന്നു.
പഠിപ്പിക്കുന്നതിനിടെ ""ഈ കവിത എഴുതിയ ചങ്ങമ്പുഴയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ'' എന്ന അധ്യാപകന്റെ ചോദ്യത്തിന് ഗൗരിയുള്പ്പെടെ വിദ്യാര്‍ഥികളാകെ ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി ""കണ്ടിട്ടില്ല'' എന്ന് മറുപടി നല്കി. ഉടനെ പിന്‍നിരയിലിരുന്ന സൗമ്യനായ വിദ്യാര്‍ഥിയോട് അധ്യാപകന് പറഞ്ഞു- ""മിസ്റ്റര്‍ കൃഷ്ണപിള്ള പ്ലീസ് സ്റ്റാന്‍ഡപ്പ്''.
ചിന്തകളെയും വികാരങ്ങളെയും കാല്പനികമായ ലോകത്തേക്ക് നയിച്ച ആ മഹാപ്രതിഭയ്ക്കൊപ്പം പഠിച്ചതിന്റെ സന്തോഷവും അഭിമാനവും പിന്നീടു കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയായി മാറിയ ഗൗരിയമ്മ പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു. ഇന്റര്മീഡിയറ്റിനായി 1936-38 കാലത്ത് മഹാരാജാസില്‍ ഹിസ്റ്ററി ഐച്ഛികവിഷമായി പഠിക്കുമ്പോഴാണ് മലയാളം ഭാഷാ ക്ലാസില്‍ ചങ്ങമ്പുഴയ്ക്കൊപ്പം പഠിക്കാന്‍ ഗൗരിയമ്മയ്ക്ക് അവസരമുണ്ടായത്.
മഹാരാജാസ് പഠനകാലത്താണ് പിന്നീട് തന്റെ ജീവിതപങ്കാളിയായി മാറിയ ടി.വി. തോമസിനെ ഗൗരിയമ്മ ആദ്യമായി കാണുന്നത്. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരങ്ങൾ ശക്തിപ്രാപിച്ചപ്പോള്‍ പോലീസ് വേട്ടയില്‍നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലേക്ക് ഒളിച്ചു കടന്നതാണ് ടി.വി. തോമസും പുന്നൂസും. അവർ ഇരുവരും എറണാകുളത്തെ ക്രിസ്ത്യന്‍ ഹോസ്റ്റലിലാണ് താമസിച്ചത്. ടിവിയുടെ സഹോദരി ട്രീസാമ്മ അക്കാലത്ത് മഹാരാജാസിലെ വിദ്യാര്‍ഥിനിയായിരുന്നു. ട്രീസാമ്മയുമായുള്ള അടുപ്പമാണ് ടിവിയുമായുള്ള സൗഹൃദത്തിലേക്ക് ഗൗരിയമ്മയെ എത്തിച്ചത്.
മഹാരാജാസിലെ പഠനശേഷം തുടര്‍പഠനത്തിനായി സെന്റ് തെരേസാസ് കോളജില്‍ ചേർന്നു. ഇന്നത്തെ കോണ്‍വന്റ് ജംഗ്ഷനു സമീപത്തെ എസ്എന്‍വി സദനത്തിലായിരുന്നു പഠനകാലത്ത് ഗൗരിയമ്മ താമസിച്ചിരുന്നത്. മഹാരാജാസ് കോളജിന് അന്നു പെണ്‍കുട്ടികള്‍ ക്കായി സര്‍ക്കാര്‍ ഹോസ്റ്റല്‍ ഉണ്ടായിരുന്നെങ്കിലും അവിടെ കൂടുതലും സവര്‍ണ സമുദായക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളുമായിരുന്നു.
പിന്നാക്ക വിഭാഗങ്ങളില്‍ സഹോദരപ്രസ്ഥാനം സ്വാധീനം ചെലുത്തിവരുന്ന സമയമായിരുന്നു അത്. അയിത്തത്തിനും ജാതിചിന്തകള്ക്കുമെതിരേ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും കൊച്ചിയിലാകമാനം നടക്കുന്നുണ്ടായിരുന്നു. സഹോദരന് അയ്യപ്പന്റെയും പണ്ഡിറ്റ് കറുപ്പന്റെയും ആശയങ്ങളില്‍ ആകൃഷ്ടയായി അയിത്ത പോരാട്ടങ്ങളില്‍ ഗൗരിയമ്മയും പങ്കുചേര്‍ന്നു. മഹാരാജാസിൽ ഗൗരിയമ്മ പഠിക്കുന്പോൾ പണ്ഡിറ്റ് കറുപ്പന് സംസ്കൃത അധ്യാപകനായിരുന്നു.