നീണ്ട വർഷങ്ങൾക്കു മുന്പ് മാത്തച്ചൻ എന്നു വളരെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് എന്റെ വീട്ടിലേക്കു കയറിവരുന്ന ഗൗരിയമ്മയെ ഞാൻ ഓർമിക്കുന്നു. എന്റെ അപ്പച്ചൻ (ഡോ. മാത്യു മാണിക്കത്ത്) അക്കാലത്ത് ചേർത്തല ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടറാണ്. ഗൗരിയമ്മയുടെ കുടുംബ ഡോക്ടർകൂടിയായിരുന്നു അപ്പച്ചൻ.
ഗൗരിയമ്മയുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ അപ്പച്ചൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു സംഭവമുണ്ട്. അത് അപ്പച്ചന്റെ വേദന തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അപ്പച്ചന്റെ ആ വിങ്ങൽ ഗൗരിയമ്മയുടെ ഹൃദയത്തിന്റെ ആഴവുംകൂടി വെളിപ്പെടുത്തുന്നതാണ്. എന്റെ ചെറിയ ഓർമയിൽ അക്കഥ ഇങ്ങനെയാണ്:
തിരുവിതാംകൂർ ദിവാൻ സർ സി.പി.യുടെ ചില നടപടികളെ എതിർത്ത് അക്കാലത്തു നടന്ന പ്രതിഷേധത്തിൽ സഖാവ് കെ. ആർ. ഗൗരിയമ്മയും പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റുകാരുടെ സമരങ്ങളിൽ രോഷാകുലനായ സർ സി.പി. അറസ്റ്റിനുള്ള ഉത്തരവു നല്കി. ഗൗരിയമ്മയും അറസ്റ്റ് ചെയ്യപ്പെടുമെന്ന നിലയായി. സർ സി.പി.യുടെ പോലീസ് വലയത്തിൽ ഒരു യുവതി പെടുകയെന്നത് അന്ന് ചിന്തിക്കാ തന്നെ കഴിയാത്തതാണ്. സമൂഹത്തിൽ വിലയും നിലയുമുള്ള ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജയിലിൽ പോകാതെ കഴിക്കാം എന്നറിഞ്ഞ അനുയായികൾ അപ്പച്ചനെ സമീപിച്ചു.
ഗൗരിയമ്മയുമായി നല്ല അടുപ്പമുണ്ടെങ്കിലും അക്കാലഘട്ടത്തിൽ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് നല്കാൻ അപ്പച്ചനു കഴിയാതെവന്നു. ദിവാനെതിരേ നടത്തിയ സമരത്തിൽ സജീവമായി പങ്കെടുത്ത ഗൗരിയമ്മയ്ക്കു നല്കേണ്ടത്, ഗൗരിയമ്മ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഉറപ്പുപറയുന്ന ഡോക്ടറുടെ കൈയെഴുത്താണ്. സർ സി.പി.യുടെ ഭീകര ഭരണം നടക്കുന്ന കാലമാണ്. ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് നല്കിയാൽ ദിവാൻ എങ്ങനെ പ്രതികരിക്കുമെന്നു യാതൊരു നിശ്ചയവുമില്ല. മാത്രമല്ല, ഒരു ഡോക്ടർ എന്ന നിലയിൽ ചെയ്തുകൂടാത്ത കാര്യവുമാണ്. ആകെ ധർമസങ്കടത്തിലായ അപ്പച്ചൻ ഒടുവിൽ തന്നിലെ ഡോക്ടറുടെ ആജ്ഞ മാത്രം കേട്ടു. മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കിയില്ല. ഗൗരിയമ്മയ്ക്കു ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു.
കാലം കുറേ കഴിഞ്ഞു. കെ.ആർ. ഗൗരി കേരളത്തിലെ മന്ത്രിയായി. പല സർക്കാർ ആശുപത്രികളിലും ജോലിചെയ്ത അപ്പച്ചൻ വീണ്ടും ചേർത്തല ആശുപത്രിയിലുമെത്തി. ഗൗരിയമ്മയുടെ നാടും പരിസരവുമാണ്. ഗൗരിയമ്മ വരാറുള്ള ആശുപത്രിയുമാണ്. പഴയ സർ സി.പി.യെ ഭയന്നപോലെ അപ്പച്ചനു ചെറിയൊരു ആശങ്കയുണ്ടായി. തന്നെ ജയിലിൽ പോകാതെ സഹായിക്കാമായിരുന്ന ഡോക്ടറോട് എങ്ങനെയാവും മന്ത്രി കെ.ആർ. ഗൗരി പെരുമാറുക എന്നറിയില്ല. എന്നാൽ അപ്പച്ചനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മന്ത്രി ഗൗരിയമ്മ അപ്പച്ചനെ സ്വീകരിച്ചത്. എന്താ മാത്തച്ചൻ എന്ന് പഴയതിലും സ്നേഹത്തോടെ വിളിച്ചുകൊണ്ട് അടുത്തു ചെന്നു. പഴയപോലെ തന്നെ ഞങ്ങളുടെ വീട്ടിലും വന്നു.
അപ്പച്ചൻ ജീവിച്ചിരുന്ന കാലത്തോളം ആ ആത്മബന്ധം തുടർന്നു. വലിപ്പച്ചെറുപ്പം നോക്കാതെ, ഏതു രാഷ്ട്രീയ പാർട്ടി എന്നുള്ള വിവേചനം കൂടാതെ ജാതിമത ഭേദങ്ങൾ ഒന്നും കൂടാതെ എല്ലാവരോടും ഒരേ സ്നേഹത്തോടെ പെരുമാറുന്ന നേതാവ് അതീവ കരുത്തുള്ള, അതേസമയം ഗ്രാമനിറവുള്ള, നിഷ്കളങ്കതയുള്ള സ്ത്രീ. അങ്ങനെയാണ് എനിക്കു ഗൗരിയമ്മയെ എന്നും അനുഭവപ്പെട്ടിരുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാൻ തന്റേടമുള്ള കെ.ആർ. ഗൗരി എന്റെ മുന്നിലെ ഏറ്റവും ശക്തമായ സ്ത്രീബിംബവും പ്രചോദനവുമാണ്.
ശാന്ത ജോസ് (സാമൂഹ്യ പ്രവർത്തക)
ഗൗരിയമ്മയുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ അപ്പച്ചൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു സംഭവമുണ്ട്. അത് അപ്പച്ചന്റെ വേദന തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അപ്പച്ചന്റെ ആ വിങ്ങൽ ഗൗരിയമ്മയുടെ ഹൃദയത്തിന്റെ ആഴവുംകൂടി വെളിപ്പെടുത്തുന്നതാണ്. എന്റെ ചെറിയ ഓർമയിൽ അക്കഥ ഇങ്ങനെയാണ്:
തിരുവിതാംകൂർ ദിവാൻ സർ സി.പി.യുടെ ചില നടപടികളെ എതിർത്ത് അക്കാലത്തു നടന്ന പ്രതിഷേധത്തിൽ സഖാവ് കെ. ആർ. ഗൗരിയമ്മയും പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റുകാരുടെ സമരങ്ങളിൽ രോഷാകുലനായ സർ സി.പി. അറസ്റ്റിനുള്ള ഉത്തരവു നല്കി. ഗൗരിയമ്മയും അറസ്റ്റ് ചെയ്യപ്പെടുമെന്ന നിലയായി. സർ സി.പി.യുടെ പോലീസ് വലയത്തിൽ ഒരു യുവതി പെടുകയെന്നത് അന്ന് ചിന്തിക്കാ തന്നെ കഴിയാത്തതാണ്. സമൂഹത്തിൽ വിലയും നിലയുമുള്ള ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജയിലിൽ പോകാതെ കഴിക്കാം എന്നറിഞ്ഞ അനുയായികൾ അപ്പച്ചനെ സമീപിച്ചു.
ഗൗരിയമ്മയുമായി നല്ല അടുപ്പമുണ്ടെങ്കിലും അക്കാലഘട്ടത്തിൽ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് നല്കാൻ അപ്പച്ചനു കഴിയാതെവന്നു. ദിവാനെതിരേ നടത്തിയ സമരത്തിൽ സജീവമായി പങ്കെടുത്ത ഗൗരിയമ്മയ്ക്കു നല്കേണ്ടത്, ഗൗരിയമ്മ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഉറപ്പുപറയുന്ന ഡോക്ടറുടെ കൈയെഴുത്താണ്. സർ സി.പി.യുടെ ഭീകര ഭരണം നടക്കുന്ന കാലമാണ്. ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് നല്കിയാൽ ദിവാൻ എങ്ങനെ പ്രതികരിക്കുമെന്നു യാതൊരു നിശ്ചയവുമില്ല. മാത്രമല്ല, ഒരു ഡോക്ടർ എന്ന നിലയിൽ ചെയ്തുകൂടാത്ത കാര്യവുമാണ്. ആകെ ധർമസങ്കടത്തിലായ അപ്പച്ചൻ ഒടുവിൽ തന്നിലെ ഡോക്ടറുടെ ആജ്ഞ മാത്രം കേട്ടു. മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കിയില്ല. ഗൗരിയമ്മയ്ക്കു ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു.
കാലം കുറേ കഴിഞ്ഞു. കെ.ആർ. ഗൗരി കേരളത്തിലെ മന്ത്രിയായി. പല സർക്കാർ ആശുപത്രികളിലും ജോലിചെയ്ത അപ്പച്ചൻ വീണ്ടും ചേർത്തല ആശുപത്രിയിലുമെത്തി. ഗൗരിയമ്മയുടെ നാടും പരിസരവുമാണ്. ഗൗരിയമ്മ വരാറുള്ള ആശുപത്രിയുമാണ്. പഴയ സർ സി.പി.യെ ഭയന്നപോലെ അപ്പച്ചനു ചെറിയൊരു ആശങ്കയുണ്ടായി. തന്നെ ജയിലിൽ പോകാതെ സഹായിക്കാമായിരുന്ന ഡോക്ടറോട് എങ്ങനെയാവും മന്ത്രി കെ.ആർ. ഗൗരി പെരുമാറുക എന്നറിയില്ല. എന്നാൽ അപ്പച്ചനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മന്ത്രി ഗൗരിയമ്മ അപ്പച്ചനെ സ്വീകരിച്ചത്. എന്താ മാത്തച്ചൻ എന്ന് പഴയതിലും സ്നേഹത്തോടെ വിളിച്ചുകൊണ്ട് അടുത്തു ചെന്നു. പഴയപോലെ തന്നെ ഞങ്ങളുടെ വീട്ടിലും വന്നു.
അപ്പച്ചൻ ജീവിച്ചിരുന്ന കാലത്തോളം ആ ആത്മബന്ധം തുടർന്നു. വലിപ്പച്ചെറുപ്പം നോക്കാതെ, ഏതു രാഷ്ട്രീയ പാർട്ടി എന്നുള്ള വിവേചനം കൂടാതെ ജാതിമത ഭേദങ്ങൾ ഒന്നും കൂടാതെ എല്ലാവരോടും ഒരേ സ്നേഹത്തോടെ പെരുമാറുന്ന നേതാവ് അതീവ കരുത്തുള്ള, അതേസമയം ഗ്രാമനിറവുള്ള, നിഷ്കളങ്കതയുള്ള സ്ത്രീ. അങ്ങനെയാണ് എനിക്കു ഗൗരിയമ്മയെ എന്നും അനുഭവപ്പെട്ടിരുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാൻ തന്റേടമുള്ള കെ.ആർ. ഗൗരി എന്റെ മുന്നിലെ ഏറ്റവും ശക്തമായ സ്ത്രീബിംബവും പ്രചോദനവുമാണ്.
ശാന്ത ജോസ് (സാമൂഹ്യ പ്രവർത്തക)