തിരുവനന്തപുരം: ഘടകകക്ഷികളിൽ എല്ലാവർക്കും മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നും പാർട്ടികൾ സഹകരിക്കണമെന്നും സിപിഎം. കഴിഞ്ഞ സർക്കാരിൽ പരിഗണിക്കാത്തവരെ ഇക്കുറി പരിഗണിക്കേണ്ടിവരുമെന്നും ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സിപിഎം നേതാക്കൾ വ്യക്തമാക്കി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായ ആന്റണി രാജുവുമായും കേരള കോണ്‍ഗ്രസ്-ബിയുടെ നേതാവ് കെ.ബി.ഗണേഷ്കുറുമായും സിപിഎം നേതാക്കൾ ചർച്ച നടത്തി. ഇരുവരും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തും നൽകി.
ഇടതുമുന്നണി യോഗം 17-നു ചേരുന്നതിനാൽ ശനിയാഴ്ചയോടെ ഇടതുമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്-ബിക്കും മന്ത്രിമാർ ഉണ്ടാകുമെന്നാണു കരുതുന്നത്. രണ്ടു പാർട്ടികളും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസത്തിലുമാണ്. സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ മാറ്റം വേണമെന്നാണു സിപിഎം നിലപാട്. എന്നാൽ സിപിഐ ഇതിനോടു യോജിച്ചിട്ടില്ല.
റവന്യു, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ വിട്ടുതരാനാകില്ലെന്ന നിലപാടിലാണ് അവർ. നാലു മന്ത്രിമാരുടെ കാര്യത്തിലും സിപിഐ വിട്ടുവീഴ്ചയ്ക്കില്ല. ഇന്നും നാളെയുമായി ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി 17-നു തന്നെ മന്ത്രിമാരെ നിശ്ചയിക്കാനാണ് ഇടതുമുന്നണിയിൽ ധാരണ.
ഇടതുമുന്നണി യോഗം 17-നു ചേരുന്നതിനാൽ ശനിയാഴ്ചയോടെ ഇടതുമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്-ബിക്കും മന്ത്രിമാർ ഉണ്ടാകുമെന്നാണു കരുതുന്നത്. രണ്ടു പാർട്ടികളും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസത്തിലുമാണ്. സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ മാറ്റം വേണമെന്നാണു സിപിഎം നിലപാട്. എന്നാൽ സിപിഐ ഇതിനോടു യോജിച്ചിട്ടില്ല.
റവന്യു, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ വിട്ടുതരാനാകില്ലെന്ന നിലപാടിലാണ് അവർ. നാലു മന്ത്രിമാരുടെ കാര്യത്തിലും സിപിഐ വിട്ടുവീഴ്ചയ്ക്കില്ല. ഇന്നും നാളെയുമായി ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി 17-നു തന്നെ മന്ത്രിമാരെ നിശ്ചയിക്കാനാണ് ഇടതുമുന്നണിയിൽ ധാരണ.