എൺപതുകൾ എല്ലാ അർഥത്തിലും ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റേതായിരുന്നു. ഒന്നിനു പിറകേ ഒന്നായി ഹിറ്റുകൾ. മലയാളസിനിമയിൽ പുതിയ താരസമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിൽ ഡെന്നീസ് ജോസഫിന്റെ രചനകൾ നിർവഹിച്ച പങ്ക് ചെറുതല്ല. മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ വലിയ വഴിത്തിവായി മാറിയ ചിത്രങ്ങളിൽ ഡെന്നീസ് ജോസഫിന്റെ കൈയ്യൊപ്പും പതിഞ്ഞിരുന്നു. ജോഷി എന്ന ഹിറ്റ്മേക്കറിനായി ഡെന്നീസ് തിരക്കഥയെഴുതിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളികൾ ആവേശത്തോടെയാണ് ഓർക്കുന്നത്. മലയാളസിനിമ വിവിധ ട്രെൻഡുകളിലൂടെ കടന്നു പോയ എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം അത്തരം ട്രെൻഡുകൾ സൃഷ്ടിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഡെന്നീസ്.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായി കരുതുന്ന ന്യൂഡൽഹിയും രാജാവിന്റെ മകനും മാത്രം മതി ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മികവ് ദൃശ്യമാകാൻ. മമ്മൂട്ടിയെ സംബന്ധിച്ച് ന്യൂഡൽഹി എല്ലാ അർഥത്തിലും ജീവവായു ആയിരുന്നു. ഒന്നിനു പിറകേ ഒന്നായി പരാജയങ്ങളിലുടെ കരിയറിൽ ഒരു പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുന്പോഴാണ് ന്യൂഡൽഹി എന്ന മെഗാഹിറ്റ് പിറവിയെടുത്തത്. മലയാളി അതേവരെ കാണാത്ത ആഖ്യാനരീതിയും കഥാപാത്രങ്ങളുമായിരുന്നു ന്യൂഡൽഹിയിലൂടെ ഡെന്നീസ് പരിചയപ്പെടുത്തിയത്. മലയാളസിനിമ കണ്ട ആക്ഷൻ സിനിമകളിൽ തികച്ചും വ്യത്യസ്തമായ ന്യൂഡൽഹി ഒരു ട്രെൻഡ് സെറ്റർ തന്നെയായി. അതുപോലെ തന്നെയായിരുന്നു രാജാവിന്റെ മകൻ എന്ന ചിത്രവും. മോഹൻലാലിനെ സൂപ്പർ താരമാക്കിയതിൽ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ‘മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നുള്ള ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് അക്കാലത്ത് സിനിമാപ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. മലയാളത്തിലെ ആക്ഷൻ സിനിമകളെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും മാറ്റിയെടുത്ത ചിത്രങ്ങളായിരുന്നു ന്യൂഡൽഹിയും രാജാവിന്റെ മകനും. ഹിന്ദിയിലും തമിഴിലും തെ ലുങ്കിലുമെല്ലാം ഇതിന്റെ റീമേക്കുകളുമുണ്ടായി.
ഡെന്നീസ് ജോസഫിന്റെ രചനകളെക്കുറിച്ചു പറയുന്പോൾ എടുത്തു പറയേണ്ട മറ്റൊരു ചിത്രമാണ് ആകാശദൂത്. മലയാളിയെ ഇതുപോലെ കരിയിപ്പിച്ച ഒരു ചിത്രം അതിനു മുന്പും പിന്പും ഉണ്ടായിട്ടില്ല. തിയറ്ററുകൾ കണ്ണീർക്കടലാക്കി എന്നൊക്കെ അതിശയോക്തിയോടെ പറയാമെങ്കിലും അക്ഷരാർഥത്തിൽ അതു ശരിയായിരുന്നു. ഒരു കുടുംബത്തിന്റെ ദുരന്തങ്ങൾ ഒന്നൊന്നായി എത്ര സൂക്ഷ്മമായാണ് ഡെന്നീസ് എന്ന തിരക്കഥാകൃത്ത് അതിൽ വരച്ചുകാട്ടുന്നത്. മെലൊഡ്രാമയുടെ അംശം ഒട്ടുമില്ലാതെ ഒരു കണ്ണീർ ചിത്രം- മലയാളത്തിന് അന്നുവരെ അതും പരിചിതമല്ലായിരുന്നു. ഡെന്നീസ് ജോസഫിന്റെ രചനകളിൽ ഏറെ വേറിട്ടു നില്ക്കുന്നതും ഈ ചിത്രം തന്നെ. അദ്ദേഹത്തിന്റെ എഴുത്തു രീതികളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാരുന്നു ആകാശദൂത്. ഇനിയും ഓർക്കാനുണ്ട് ഒട്ടേറെ ചിത്രങ്ങൾ... നിറക്കൂട്ട്, വഴിയോരകാഴ്ചകൾ, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ്, നന്പർ ട്വന്റി മദ്രാസ് മെയിൽ, ഭൂമിയിലെ രാജാക്കന്മാർ...
എൺപതുകളായിരുന്നു ഡെന്നീസ് ജോസഫിന്റെ വിളഭൂമി. ഒരു വർഷം നാലും അഞ്ചും ഹിറ്റുകൾക്ക് തിരക്കഥയൊരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരാജയ ചിത്രങ്ങൾ വളരെ കുറച്ചു മാത്രം. അക്കാലത്ത് മലയാളസിനിമയിൽ പിറവിയെടുത്ത വലിയൊരു കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഡെന്നീസ് ജോസഫും വളർന്നു വന്നത്. മമ്മൂട്ടി-ജോഷി- ജൂബിലി ഫിലിംസ് ടീം ആണ് ഡെന്നീസിന്റെ കരിയറിൽ നാഴികക്കല്ലായത്. തൊട്ടതെല്ലാം പൊന്നാക്കിയ ജോഷി എന്ന സംവിധായകന് അത്രയേറെ വിശ്വാസമുള്ള തിരക്കഥാകൃത്തായി ഡെന്നീസ് മാറി. ജോഷിയുടെ പ്രിയ തിരക്കഥാകൃത്തായപ്പോൾ തന്നെ സിബിമലയിൽ, തന്പികണ്ണന്താനം തുടങ്ങി അക്കാലത്തെ ഹിറ്റ്മേക്കർമാരോടൊപ്പം പ്രവർത്തിച്ചു. സംവിധായകനായും മികവു തെളിയിക്കാൻ അദ്ദേഹത്തിനായി. അഥർവം മനു അങ്കിൾ, ആഗ്രജൻ , അപ്പു, തുടർക്കഥ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ അഥർവവും മനുഅങ്കിളും വേറിട്ടു നിന്നു.
കോളജ് വിദ്യഭ്യാസത്തിനുശേഷം ചലച്ചിത്ര മോഹങ്ങളുമായി കൊച്ചിയിലെത്തിയ ഏറ്റുമാനൂരുകാരായ ഡെന്നീസ് ജോസഫും സുഹൃത്തും പ്രശസ്ത പോസ്റ്റർ ഡിസൈനറുമായ ഗായത്രി അശോകും സിനിമയിലെത്താൻ കുറയേറെ പരിശ്രമിച്ചു. അതിനുള്ള ആദ്യ ചവിട്ടു പടിയായി ചലച്ചിത്ര പസിദ്ധീകരണം ഇരുവരും കൂടി ആരംഭിച്ചു. തുടർന്നാണ് ഡെന്നീസ് തിരക്കഥയിലേയ്ക്കും ഗായത്രി അശോകൻ സിനിമാ പോസ്റ്റർ ഡിസൈനിലേയ്ക്കും തിരിഞ്ഞത്. ആക്ഷനും സസ്പെൻസും കുടുംബബന്ധങ്ങളുമെല്ലാം സമാസമം ചാലിച്ച ചിത്രങ്ങൾ... അതായിരുന്നു ഒട്ടുമിക്ക ഡെന്നീസ് ജോസഫ് ചിത്രങ്ങളും. വലിയ കാൻവാസിൽ അക്കാലത്തെ ബിഗ്ബജറ്റ് സിനിമകളായി അവ പ്രേക്ഷകർക്കു മുന്നിലെത്തി.
തൊണ്ണൂറുകളുടെ പകുതിയോടെ ഡെന്നീസിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. മലയാളസിനിമ കോമഡിയുടെ ട്രെൻഡിലേയ്ക്ക് മാറുകയും പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുകയും ചെയ്തതോടെ ഡെന്നീസിന്റെ സാന്നിധ്യം കുറഞ്ഞു വന്നു. ഏറ്റവും ഒടുവിൽ ബാബു ആന്റണിയെ നായകനാക്കി ഒമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്.
ബിജോ ജോ തോമസ്
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായി കരുതുന്ന ന്യൂഡൽഹിയും രാജാവിന്റെ മകനും മാത്രം മതി ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മികവ് ദൃശ്യമാകാൻ. മമ്മൂട്ടിയെ സംബന്ധിച്ച് ന്യൂഡൽഹി എല്ലാ അർഥത്തിലും ജീവവായു ആയിരുന്നു. ഒന്നിനു പിറകേ ഒന്നായി പരാജയങ്ങളിലുടെ കരിയറിൽ ഒരു പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുന്പോഴാണ് ന്യൂഡൽഹി എന്ന മെഗാഹിറ്റ് പിറവിയെടുത്തത്. മലയാളി അതേവരെ കാണാത്ത ആഖ്യാനരീതിയും കഥാപാത്രങ്ങളുമായിരുന്നു ന്യൂഡൽഹിയിലൂടെ ഡെന്നീസ് പരിചയപ്പെടുത്തിയത്. മലയാളസിനിമ കണ്ട ആക്ഷൻ സിനിമകളിൽ തികച്ചും വ്യത്യസ്തമായ ന്യൂഡൽഹി ഒരു ട്രെൻഡ് സെറ്റർ തന്നെയായി. അതുപോലെ തന്നെയായിരുന്നു രാജാവിന്റെ മകൻ എന്ന ചിത്രവും. മോഹൻലാലിനെ സൂപ്പർ താരമാക്കിയതിൽ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ‘മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നുള്ള ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് അക്കാലത്ത് സിനിമാപ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. മലയാളത്തിലെ ആക്ഷൻ സിനിമകളെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും മാറ്റിയെടുത്ത ചിത്രങ്ങളായിരുന്നു ന്യൂഡൽഹിയും രാജാവിന്റെ മകനും. ഹിന്ദിയിലും തമിഴിലും തെ ലുങ്കിലുമെല്ലാം ഇതിന്റെ റീമേക്കുകളുമുണ്ടായി.
ഡെന്നീസ് ജോസഫിന്റെ രചനകളെക്കുറിച്ചു പറയുന്പോൾ എടുത്തു പറയേണ്ട മറ്റൊരു ചിത്രമാണ് ആകാശദൂത്. മലയാളിയെ ഇതുപോലെ കരിയിപ്പിച്ച ഒരു ചിത്രം അതിനു മുന്പും പിന്പും ഉണ്ടായിട്ടില്ല. തിയറ്ററുകൾ കണ്ണീർക്കടലാക്കി എന്നൊക്കെ അതിശയോക്തിയോടെ പറയാമെങ്കിലും അക്ഷരാർഥത്തിൽ അതു ശരിയായിരുന്നു. ഒരു കുടുംബത്തിന്റെ ദുരന്തങ്ങൾ ഒന്നൊന്നായി എത്ര സൂക്ഷ്മമായാണ് ഡെന്നീസ് എന്ന തിരക്കഥാകൃത്ത് അതിൽ വരച്ചുകാട്ടുന്നത്. മെലൊഡ്രാമയുടെ അംശം ഒട്ടുമില്ലാതെ ഒരു കണ്ണീർ ചിത്രം- മലയാളത്തിന് അന്നുവരെ അതും പരിചിതമല്ലായിരുന്നു. ഡെന്നീസ് ജോസഫിന്റെ രചനകളിൽ ഏറെ വേറിട്ടു നില്ക്കുന്നതും ഈ ചിത്രം തന്നെ. അദ്ദേഹത്തിന്റെ എഴുത്തു രീതികളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാരുന്നു ആകാശദൂത്. ഇനിയും ഓർക്കാനുണ്ട് ഒട്ടേറെ ചിത്രങ്ങൾ... നിറക്കൂട്ട്, വഴിയോരകാഴ്ചകൾ, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ്, നന്പർ ട്വന്റി മദ്രാസ് മെയിൽ, ഭൂമിയിലെ രാജാക്കന്മാർ...
എൺപതുകളായിരുന്നു ഡെന്നീസ് ജോസഫിന്റെ വിളഭൂമി. ഒരു വർഷം നാലും അഞ്ചും ഹിറ്റുകൾക്ക് തിരക്കഥയൊരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരാജയ ചിത്രങ്ങൾ വളരെ കുറച്ചു മാത്രം. അക്കാലത്ത് മലയാളസിനിമയിൽ പിറവിയെടുത്ത വലിയൊരു കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഡെന്നീസ് ജോസഫും വളർന്നു വന്നത്. മമ്മൂട്ടി-ജോഷി- ജൂബിലി ഫിലിംസ് ടീം ആണ് ഡെന്നീസിന്റെ കരിയറിൽ നാഴികക്കല്ലായത്. തൊട്ടതെല്ലാം പൊന്നാക്കിയ ജോഷി എന്ന സംവിധായകന് അത്രയേറെ വിശ്വാസമുള്ള തിരക്കഥാകൃത്തായി ഡെന്നീസ് മാറി. ജോഷിയുടെ പ്രിയ തിരക്കഥാകൃത്തായപ്പോൾ തന്നെ സിബിമലയിൽ, തന്പികണ്ണന്താനം തുടങ്ങി അക്കാലത്തെ ഹിറ്റ്മേക്കർമാരോടൊപ്പം പ്രവർത്തിച്ചു. സംവിധായകനായും മികവു തെളിയിക്കാൻ അദ്ദേഹത്തിനായി. അഥർവം മനു അങ്കിൾ, ആഗ്രജൻ , അപ്പു, തുടർക്കഥ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ അഥർവവും മനുഅങ്കിളും വേറിട്ടു നിന്നു.
കോളജ് വിദ്യഭ്യാസത്തിനുശേഷം ചലച്ചിത്ര മോഹങ്ങളുമായി കൊച്ചിയിലെത്തിയ ഏറ്റുമാനൂരുകാരായ ഡെന്നീസ് ജോസഫും സുഹൃത്തും പ്രശസ്ത പോസ്റ്റർ ഡിസൈനറുമായ ഗായത്രി അശോകും സിനിമയിലെത്താൻ കുറയേറെ പരിശ്രമിച്ചു. അതിനുള്ള ആദ്യ ചവിട്ടു പടിയായി ചലച്ചിത്ര പസിദ്ധീകരണം ഇരുവരും കൂടി ആരംഭിച്ചു. തുടർന്നാണ് ഡെന്നീസ് തിരക്കഥയിലേയ്ക്കും ഗായത്രി അശോകൻ സിനിമാ പോസ്റ്റർ ഡിസൈനിലേയ്ക്കും തിരിഞ്ഞത്. ആക്ഷനും സസ്പെൻസും കുടുംബബന്ധങ്ങളുമെല്ലാം സമാസമം ചാലിച്ച ചിത്രങ്ങൾ... അതായിരുന്നു ഒട്ടുമിക്ക ഡെന്നീസ് ജോസഫ് ചിത്രങ്ങളും. വലിയ കാൻവാസിൽ അക്കാലത്തെ ബിഗ്ബജറ്റ് സിനിമകളായി അവ പ്രേക്ഷകർക്കു മുന്നിലെത്തി.
തൊണ്ണൂറുകളുടെ പകുതിയോടെ ഡെന്നീസിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. മലയാളസിനിമ കോമഡിയുടെ ട്രെൻഡിലേയ്ക്ക് മാറുകയും പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുകയും ചെയ്തതോടെ ഡെന്നീസിന്റെ സാന്നിധ്യം കുറഞ്ഞു വന്നു. ഏറ്റവും ഒടുവിൽ ബാബു ആന്റണിയെ നായകനാക്കി ഒമർലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്.
ബിജോ ജോ തോമസ്