തിരുവനന്തപുരം: സംസ്ഥാനത്തു 18 വയസിനും 45 വയസിനും ഇടയിൽ ഉള്ളവർക്കു കോവിഡ് വാക്സിനേഷൻ എത്രയും വേഗം നൽകണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിഭാഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവരോടൊപ്പം അണുബാധ ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയിൽ കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ കോവിഡ് ആശുപത്രികളിൽ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. പലരും കോവിഡ് രോഗബാധിതരാകുന്ന സാഹചര്യവും നിലവിലുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിഭാഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവരോടൊപ്പം അണുബാധ ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയിൽ കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ കോവിഡ് ആശുപത്രികളിൽ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. പലരും കോവിഡ് രോഗബാധിതരാകുന്ന സാഹചര്യവും നിലവിലുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.