കൊച്ചി: ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. സ്വകാര്യ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയിൽ കാഷ്യറായ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
കെഎസ്ഇബി ഒരു സർക്കാർ വകുപ്പല്ല, കന്പനിയാണെന്നിരിക്കെ ഈ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ വാട്ട്സ്ആപ്പിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ പരാമർശം നടത്തിയെന്ന പേരിൽ എങ്ങനെ അച്ചടക്ക നടപടിയെടുക്കാൻ കഴിയുമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കാനും നിർദേശിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത സന്ദേശത്തിന്റെ പേരിൽ 2016 സെപ്റ്റംബർ 29 മുതൽ 2016 ഡിസംബർ 19 വരെയാണ് ഹർജിക്കാരന് സസ്പെൻഷൻ നൽകിയത്. പിന്നീട് സസ്പെൻഷൻ കാലാവധി അവധിയായി കണക്കാക്കി.
തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കു ലഭിച്ച സന്ദേശം സ്വകാര്യ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചെന്ന പേരിൽ അഭിപ്രായസ്വാതന്ത്ര്യം തടയുകയാണെന്നു ഹർജിക്കാരൻ വാദിച്ചു.
സ്വകാര്യഗ്രൂപ്പിൽ അയച്ച സന്ദേശത്തിന്റെ പേരിൽ എങ്ങനെ നടപടിയെടുക്കുമെന്നു ചോദിച്ച ഹൈക്കോടതി, സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എങ്ങനെയാണു കെഎസ്ഇബി അധികൃതർക്കു ലഭിച്ചതെന്നു വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി.
കെഎസ്ഇബി ഒരു സർക്കാർ വകുപ്പല്ല, കന്പനിയാണെന്നിരിക്കെ ഈ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ വാട്ട്സ്ആപ്പിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ പരാമർശം നടത്തിയെന്ന പേരിൽ എങ്ങനെ അച്ചടക്ക നടപടിയെടുക്കാൻ കഴിയുമെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കാനും നിർദേശിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത സന്ദേശത്തിന്റെ പേരിൽ 2016 സെപ്റ്റംബർ 29 മുതൽ 2016 ഡിസംബർ 19 വരെയാണ് ഹർജിക്കാരന് സസ്പെൻഷൻ നൽകിയത്. പിന്നീട് സസ്പെൻഷൻ കാലാവധി അവധിയായി കണക്കാക്കി.
തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കു ലഭിച്ച സന്ദേശം സ്വകാര്യ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചെന്ന പേരിൽ അഭിപ്രായസ്വാതന്ത്ര്യം തടയുകയാണെന്നു ഹർജിക്കാരൻ വാദിച്ചു.
സ്വകാര്യഗ്രൂപ്പിൽ അയച്ച സന്ദേശത്തിന്റെ പേരിൽ എങ്ങനെ നടപടിയെടുക്കുമെന്നു ചോദിച്ച ഹൈക്കോടതി, സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എങ്ങനെയാണു കെഎസ്ഇബി അധികൃതർക്കു ലഭിച്ചതെന്നു വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി.