കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ തലത്തിൽ ഡിഎംഒ മാർ പരിഗണിച്ചു തീർപ്പാക്കണമെന്നും, സംസ്ഥാനതലത്തിൽ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രൂപം നൽകിയ മൂന്നംഗ സമിതി അപ്പീൽ പരിഗണിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സി.കെ. പത്മാകരൻ ചെയർമാനും, ഡോ. വി. രാജീവൻ, ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപ്പീലുകൾ പരിഗണിക്കുന്നത്. ഇവരുടെ വിവരങ്ങളും ഇമെയിൽ വിലാസവും കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഡിഎംഒയ്ക്ക് പരാതി നൽകാനുള്ള ഫോണ്‍ നന്പരുകളും ഇ-മെയിൽ വിലാസവും ഉടൻ നിലവിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.
പ്രതിദിനം ജനറൽ വാർഡിൽ രണ്ടു പിപിഇ കിറ്റുകൾ, ഐസിയുവിൽ അഞ്ച് പിപിഇ കിറ്റുകൾ എന്നിവയുടെ നിരക്ക് മാത്രമേ ഈടാക്കാനാവൂ. സ്വകാര്യ ആശുപത്രികൾ നിരക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതു കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കുന്നു.
സി.കെ. പത്മാകരൻ ചെയർമാനും, ഡോ. വി. രാജീവൻ, ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപ്പീലുകൾ പരിഗണിക്കുന്നത്. ഇവരുടെ വിവരങ്ങളും ഇമെയിൽ വിലാസവും കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഡിഎംഒയ്ക്ക് പരാതി നൽകാനുള്ള ഫോണ്‍ നന്പരുകളും ഇ-മെയിൽ വിലാസവും ഉടൻ നിലവിൽ വരുമെന്നും ഉത്തരവിൽ പറയുന്നു.
പ്രതിദിനം ജനറൽ വാർഡിൽ രണ്ടു പിപിഇ കിറ്റുകൾ, ഐസിയുവിൽ അഞ്ച് പിപിഇ കിറ്റുകൾ എന്നിവയുടെ നിരക്ക് മാത്രമേ ഈടാക്കാനാവൂ. സ്വകാര്യ ആശുപത്രികൾ നിരക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതു കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കുന്നു.