തിരുവനന്തപുരം: കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.റിട്ടയർ ചെയ്ത ഡോക്ടർമാരെയും ലീവ് കഴിഞ്ഞ ഡോക്ടർമാരെയും ഇത്തരത്തിൽ ഉപയോഗിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും.
ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യാനുസരണം താൽക്കാലികമായി നിയമിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്കു കൊണ്ടു വരും. സിഎഫ്എൽടിസികൾ, സിഎൽടിസികൾ, ഡിസിസികൾ എന്നിവ ഇല്ലാത്തിടത്ത് ഉടൻ സ്ഥാപിക്കും. വാർഡ് തല സമിതികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കും.
* ഓക്സിജൻ പാഴാകുന്നത് ഒഴിവാക്കാൻ നടപടി. എല്ലാ ജില്ലകളിലും ടെക്നിക്കൽ സമിതികൾ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും.
* കേന്ദ്ര സർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചു.
* പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി എടുക്കും. ഇതിനായി സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടും.
* റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കും. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കാവുന്നതാണ്.
* മത്സ്യ ലേലത്തിന്റെ കാര്യത്തിൽ ആൾക്കൂട്ടം ഇല്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും.
* കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും. 161 പഞ്ചായത്തുകളിലാണ് കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്തത്. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.
* കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിൽ ഉണ്ട്.
* കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന പോലീസുകാർക്കു മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ സിഎഫ്എൽടിസി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അഥോറിറ്റിക്കു നിർദേശം നൽകി.
ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യാനുസരണം താൽക്കാലികമായി നിയമിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്കു കൊണ്ടു വരും. സിഎഫ്എൽടിസികൾ, സിഎൽടിസികൾ, ഡിസിസികൾ എന്നിവ ഇല്ലാത്തിടത്ത് ഉടൻ സ്ഥാപിക്കും. വാർഡ് തല സമിതികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കും.
* ഓക്സിജൻ പാഴാകുന്നത് ഒഴിവാക്കാൻ നടപടി. എല്ലാ ജില്ലകളിലും ടെക്നിക്കൽ സമിതികൾ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും.
* കേന്ദ്ര സർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചു.
* പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി എടുക്കും. ഇതിനായി സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടും.
* റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കും. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കാവുന്നതാണ്.
* മത്സ്യ ലേലത്തിന്റെ കാര്യത്തിൽ ആൾക്കൂട്ടം ഇല്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും.
* കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും. 161 പഞ്ചായത്തുകളിലാണ് കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്തത്. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.
* കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിൽ ഉണ്ട്.
* കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന പോലീസുകാർക്കു മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ സിഎഫ്എൽടിസി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അഥോറിറ്റിക്കു നിർദേശം നൽകി.