ആലുവ: കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ എറണാകുളം ആലുവയിലെ ആശുപത്രി അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് പോലീസ് നടപടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽനിന്നു പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപ ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ ബില്ല് സഹിതം പോലീസിനും ഡിഎംഒക്കും പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തെന്നല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല.
അതിനിടയിൽ അൻവർ ആശുപത്രി നടത്തിപ്പുകാർക്കെതിരേ ഉടമയും രംഗത്തെത്തി. 2017 ജൂലൈയിൽ 11 മാസത്തേക്ക് താത്കാലികമായി നടത്താൻ കൊടുത്ത ആശുപത്രി തിരിച്ചെടുക്കാനുള്ള നിയമനടപടികളിലാണിപ്പോൾ ഉടമയായ ഡോ. ഹൈദരലി. ഹൃദയ രോഗബാധയെ തുടർന്ന് 2017ൽ ഉടമ ഡോ. ഹൈദരലി ആലുവ തോട്ടക്കാട്ടുകര സ്വദേശിക്ക് ആശുപത്രി താത്കാലികമായി നടത്താൻ നൽകി.
ആശുപത്രിയിലെത്തുന്ന രോഗികളിൽ നിന്ന് പരാതികളുമേറിയതോടെ ഇവരോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൂട്ടാക്കിയില്ല. ഇതോടെ നിലവിലെ മാനേജ്മെൻറും ഉടമയായ ഹൈദരാലിയും തമ്മിൽ കോടതിയിൽ കേസ് നടക്കുകയാണ്. ഇവിടെ ജോലി ചെയ്തിരുന്ന 28 ഓളം നഴ്സുമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാതെ പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളിൽനിന്നു പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപ ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ ബില്ല് സഹിതം പോലീസിനും ഡിഎംഒക്കും പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തെന്നല്ലാതെ തുടർനടപടികൾ ഉണ്ടായിരുന്നില്ല.
അതിനിടയിൽ അൻവർ ആശുപത്രി നടത്തിപ്പുകാർക്കെതിരേ ഉടമയും രംഗത്തെത്തി. 2017 ജൂലൈയിൽ 11 മാസത്തേക്ക് താത്കാലികമായി നടത്താൻ കൊടുത്ത ആശുപത്രി തിരിച്ചെടുക്കാനുള്ള നിയമനടപടികളിലാണിപ്പോൾ ഉടമയായ ഡോ. ഹൈദരലി. ഹൃദയ രോഗബാധയെ തുടർന്ന് 2017ൽ ഉടമ ഡോ. ഹൈദരലി ആലുവ തോട്ടക്കാട്ടുകര സ്വദേശിക്ക് ആശുപത്രി താത്കാലികമായി നടത്താൻ നൽകി.
ആശുപത്രിയിലെത്തുന്ന രോഗികളിൽ നിന്ന് പരാതികളുമേറിയതോടെ ഇവരോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൂട്ടാക്കിയില്ല. ഇതോടെ നിലവിലെ മാനേജ്മെൻറും ഉടമയായ ഹൈദരാലിയും തമ്മിൽ കോടതിയിൽ കേസ് നടക്കുകയാണ്. ഇവിടെ ജോലി ചെയ്തിരുന്ന 28 ഓളം നഴ്സുമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാതെ പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.