വൈപ്പിൻ: കോവിഡ് ബാധിച്ച വയോധിക വിദഗ്ധ ചികിത്സയ്ക്കുള്ള ഊഴം കാത്ത് വീട്ടിൽ ഒറ്റയ്ക്കു കഴിയവെ, മരിച്ചനിലയിൽ . പള്ളിപ്പുറം പഞ്ചായത്തിൽ മൂന്നാം വാർഡിൽ മുനന്പം പുത്തൻപുരക്കൽ പരേതനായ പീറ്ററുടെ ഭാര്യ ആൽഫി (66) ആണ് മരിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടക്ക കിട്ടാനുള്ള ഊഴം കാത്ത് കിടക്കുന്നതിനിടെ ഞായറാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളും സന്നദ്ധപ്രവർത്തകരുമാണ് ഇവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചു നൽകിയിരുന്നത്. പതിവുപോലെ ഞായറാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മുനന്പം പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതിനുശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലു ദിവസമായി ഇവർ രോഗബാധിതയായി വീട്ടിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ശനിയാഴ്ച മുനന്പത്തെ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു.
സംസ്കാരം നടത്തി. മകൻ: ആൻസൻ (ദുബായ്). മരുമകൾ: ഗ്രേഷ്മ.
വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടക്ക കിട്ടാനുള്ള ഊഴം കാത്ത് കിടക്കുന്നതിനിടെ ഞായറാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളും സന്നദ്ധപ്രവർത്തകരുമാണ് ഇവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചു നൽകിയിരുന്നത്. പതിവുപോലെ ഞായറാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മുനന്പം പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതിനുശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലു ദിവസമായി ഇവർ രോഗബാധിതയായി വീട്ടിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ശനിയാഴ്ച മുനന്പത്തെ ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു.
സംസ്കാരം നടത്തി. മകൻ: ആൻസൻ (ദുബായ്). മരുമകൾ: ഗ്രേഷ്മ.