കുമരകം: കോഴിക്കോട് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുമായി കുമരകത്ത് എത്തിയ മോഷ്ടാവിനെ കവണാറ്റിൻകരയിൽ പോലീസ് പിടികൂടി. കോഴിക്കോട് ചക്കിട്ടാപറന്പ് ബിനൂപി (30)നെയാണു സ്വകാര്യ ബസുമായി കുമരകം പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രാത്രി കുറ്റ്യാടി സ്വദേശിയായ അയൂബിന്റെ ഉടമസ്ഥതയിലുള്ള പിപി എന്ന ബസുമായി ഇയാൾ കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക് പോസ്റ്റിൽ എത്തി.
പരിശോധനയിൽ ലഭിച്ച മറുപടികളിൽ സംശയം തോന്നിയതോടെ കുമരകം സ്റ്റേഷനിലെത്തിച്ചു. കുമരകം എസ്ഐ എസ്. സുരേഷ് നടത്തിയ വിശദമായ ചോദ്യചെയ്യലിൽ മോഷ്ടിച്ച ബസുമായാണ് യാത്രയെന്ന് തെളിഞ്ഞു. ഇതോടെ കുറ്റ്യാടി സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ പല മോഷണ കേസിലും പ്രതിയാണെന്ന് അറിഞ്ഞു. മുന്‍പ് ടോറസ്, ബാറ്റിറി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർട്സുകൾ മോഷ്ടിച്ചതിന് ഇയാളെ പിടികൂടിയിട്ടുണ്ട്.
കർശന നിയന്ത്രണങ്ങളും പരിശോധനകളുമുള്ള ഈ സമയത്ത് കോഴിക്കോട് കുറ്റ്യാടിയിൽനിന്നും നാലിലേറെ ജില്ലകളിലൂടെ 270 കിലോമീറ്റർ സഞ്ചരിച്ചിട്ടും ഇയാൾ ഒരിടത്ത് പോലും പിടിക്കപ്പെട്ടില്ല എന്നതാണ് ഏറെ കൗതുകം. കുമരകത്തിന്റെ പ്രവേശന കവാടമായ കവണാറ്റിൻകരയിൽ മോഷ്ടാവിനെ പിടികൂടാനായത് കുമരകം പോലിസിന് നേട്ടമാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഇന്നലെ രാത്രി കുറ്റ്യാടി പോലിസെത്തി ഏറ്റുവാങ്ങി. കുമരകം സിഐ വി. സജികുമാർ, എസ്ഐ എസ്. സുരേഷ്, ജൂണിയർ എസ്ഐ പ്രവീണ്‍, സിപിഒമാരായ ബാഷ്, അനിൽ, അനീഷ്, എ.എം.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.
പരിശോധനയിൽ ലഭിച്ച മറുപടികളിൽ സംശയം തോന്നിയതോടെ കുമരകം സ്റ്റേഷനിലെത്തിച്ചു. കുമരകം എസ്ഐ എസ്. സുരേഷ് നടത്തിയ വിശദമായ ചോദ്യചെയ്യലിൽ മോഷ്ടിച്ച ബസുമായാണ് യാത്രയെന്ന് തെളിഞ്ഞു. ഇതോടെ കുറ്റ്യാടി സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ പല മോഷണ കേസിലും പ്രതിയാണെന്ന് അറിഞ്ഞു. മുന്‍പ് ടോറസ്, ബാറ്റിറി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർട്സുകൾ മോഷ്ടിച്ചതിന് ഇയാളെ പിടികൂടിയിട്ടുണ്ട്.
കർശന നിയന്ത്രണങ്ങളും പരിശോധനകളുമുള്ള ഈ സമയത്ത് കോഴിക്കോട് കുറ്റ്യാടിയിൽനിന്നും നാലിലേറെ ജില്ലകളിലൂടെ 270 കിലോമീറ്റർ സഞ്ചരിച്ചിട്ടും ഇയാൾ ഒരിടത്ത് പോലും പിടിക്കപ്പെട്ടില്ല എന്നതാണ് ഏറെ കൗതുകം. കുമരകത്തിന്റെ പ്രവേശന കവാടമായ കവണാറ്റിൻകരയിൽ മോഷ്ടാവിനെ പിടികൂടാനായത് കുമരകം പോലിസിന് നേട്ടമാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഇന്നലെ രാത്രി കുറ്റ്യാടി പോലിസെത്തി ഏറ്റുവാങ്ങി. കുമരകം സിഐ വി. സജികുമാർ, എസ്ഐ എസ്. സുരേഷ്, ജൂണിയർ എസ്ഐ പ്രവീണ്‍, സിപിഒമാരായ ബാഷ്, അനിൽ, അനീഷ്, എ.എം.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.