കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാന്പത്തിക ദുർബല വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവർക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനിൽക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
നിലവിൽ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാന്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിർവഹിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനിൽക്കുന്നതും ഇതിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്.
ഇന്ത്യയിലെ സാന്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള സംവരണത്തെ മുന്നാക്ക സംവരണമെന്ന് ദുർവ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഭരണഘടനാ ഭേദഗതിയിൽ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നത്. എന്നിട്ടും സർക്കാർ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂർവം എഴുതിച്ചേർക്കുന്നവർക്കെതിരേ നടപടിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
നിലവിൽ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാന്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിർവഹിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനിൽക്കുന്നതും ഇതിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്.
ഇന്ത്യയിലെ സാന്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള സംവരണത്തെ മുന്നാക്ക സംവരണമെന്ന് ദുർവ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഭരണഘടനാ ഭേദഗതിയിൽ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നത്. എന്നിട്ടും സർക്കാർ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂർവം എഴുതിച്ചേർക്കുന്നവർക്കെതിരേ നടപടിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.