കൊച്ചി: കോവിഡാനന്തര ചികിത്സയിലിരിക്കെ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു മരണം. കോവിഡിനു ശേഷം ന്യൂമോണിയ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. പറവൂർ ആലങ്ങാട് കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രനാണ് പിതാവ്. മാതാവ്: രാധ. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിനു തുടക്കം കുറിച്ച വിപിൻ 2012 ലാണ് മാതൃഭൂമി ന്യൂസിൽ ചേർന്നത്.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിനു തുടക്കം കുറിച്ച വിപിൻ 2012 ലാണ് മാതൃഭൂമി ന്യൂസിൽ ചേർന്നത്.