തിരുവനന്തപുരം: പ്രദേശത്തെ കോവിഡ് ബാധിതരുടെ വൈദ്യ സഹായവും ഇവർക്ക് ആശുപത്രി സേവനം എപ്പോൾ ലഭ്യമാക്കണമെന്നത് അടക്കമുള്ള കാര്യങ്ങളും വാർഡ് തല സമിതി ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലൻസിന്റെ പട്ടിക തയാറാക്കണം.
ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയുണ്ടാക്കണം. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതി വയ്ക്കണം. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ഓണ്ലൈൻ മീറ്റിംഗിലാണു മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
=ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിനുണ്ടോയെന്ന് പരിശോധിക്കണം.
• പൾസ് ഓക്സിമീറ്റർ, മാസ്ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരേ കർശന നടപടിയെടുക്കും. അമിതവില ഈടാക്കുന്നുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം.
• തദ്ദേശസ്ഥാപനങ്ങൾ വാർഡ് തല സമിതികൾക്ക് ആവശ്യമായ സഹായം അപ്പപ്പോൾ ലഭ്യമാക്കണം.
• വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വാർഡ് സമിതികൾക്കു കഴിയണം.
• മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ചു മറവ് ചെയ്യാനോ സംസ്കരിക്കാനോ ഉള്ള സഹായം വാർഡ് സമിതികൾ നൽകണം.
• മുൻപ് വാങ്ങിയവരിൽ ിന്നും പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂൾ ഉണ്ടാക്കണം.
• അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ ജില്ലാ ഭരണസംവിധാനത്തെയോ അറിയിക്കണം.
• വാർഡുതല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരായി കണ്ട് 18 - 45 പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകുന്പോൾ മുൻഗണന ഉണ്ടാവും.
• പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം. സന്നദ്ധപ്രവർത്തകർ, മെഡിക്കൽ രംഗത്തുള്ളവർ, പാരാമെഡിക്കൽ രംഗത്തുള്ളവർ എന്നിവരുടെ പട്ടിക തയാറാക്കണം.
• വയോജനങ്ങളുടെ പട്ടിക വാർഡ് തലസമിതികൾ തയാറാക്കുകയും ഇവർക്ക് വൈദ്യസഹായം ഉറപ്പാക്കുകയും വേണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
• പ്രാദേശിക സ്ഥാപന തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറക്കണം. കോവിഡ് കോൾ സെന്ററും തുറക്കണം. ഇതു കണ്ട്രോൾ റൂമുമായി ബന്ധിപ്പിക്കണം. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും കണ്ട്രോൾറൂമിൽ ഉണ്ടാകണം. ഇതിന്റെ ഭാഗമായി മെഡിക്കൽ ടീമിനെ സജ്ജമാക്കണം. സാധിക്കുമെങ്കിൽ ഒന്നിലധികം മെഡിക്കൽ ടീം രൂപീകരിക്കണം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ അതത് പ്രദേശത്തെ മെഡിക്കൽ ടീമിൽ പെടുത്താവുന്നതാണ്.
• ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക്ക് ഡൗണ് ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവരുണ്ട്. അവർക്ക് എത്തിച്ചുകൊടുക്കണം.
• പട്ടിണി വരാവുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയാറാക്കണം. യാചകരും തെരുവുകളിൽ കഴിയുന്ന വരുമുണ്ട്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകും. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം.
• ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാൻ ഉണ്ടാവണം.ആംബുലൻസ് കൂടാതെ പഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ പത്തും വാഹനം ഉണ്ടാകണം.
• വാർഡ്തല സമിതിയുടെ കയ്യിൽ അഞ്ച് പൾസി ഓക്സിമീറ്റർ എങ്കിലും കരുതണം.
• കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങൾ നടത്തണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ഇതിന്റെ ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം.
• വാർഡ് തല സമിതികൾ വീടുകൾ സന്ദർശിച്ച് വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി പഞ്ചായത്ത്- നഗരസഭാ തലത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോർട്ട് ചെയ്യണം. ചിലതിൽ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഇടപെടലോ സഹായമോ ആവശ്യമായിരിക്കും. അത്തരം കാര്യങ്ങൾ അവരെ അറിയിക്കണം.
• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കണം. ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചാൽ മരണനിരക്ക് കുറയ്ക്കാനാകും.
• പഞ്ചായത്ത് - നഗരസഭാ തലത്തിൽ കോർ ടീം വേണം. പഞ്ചായത്ത്- നഗരസഭാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ സെക്രട്ടറി, ആരോഗ്യ സമിതി ചെയർമാൻ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, സെക്ടറൽ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവർ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്താം.
• കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂർവശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മാർക്കറ്റുകൾ ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആംബുലൻസ് തികയുന്നില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയുണ്ടാക്കണം. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതി വയ്ക്കണം. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ഓണ്ലൈൻ മീറ്റിംഗിലാണു മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
=ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിനുണ്ടോയെന്ന് പരിശോധിക്കണം.
• പൾസ് ഓക്സിമീറ്റർ, മാസ്ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരേ കർശന നടപടിയെടുക്കും. അമിതവില ഈടാക്കുന്നുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം.
• തദ്ദേശസ്ഥാപനങ്ങൾ വാർഡ് തല സമിതികൾക്ക് ആവശ്യമായ സഹായം അപ്പപ്പോൾ ലഭ്യമാക്കണം.
• വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വാർഡ് സമിതികൾക്കു കഴിയണം.
• മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ചു മറവ് ചെയ്യാനോ സംസ്കരിക്കാനോ ഉള്ള സഹായം വാർഡ് സമിതികൾ നൽകണം.
• മുൻപ് വാങ്ങിയവരിൽ ിന്നും പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂൾ ഉണ്ടാക്കണം.
• അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ ജില്ലാ ഭരണസംവിധാനത്തെയോ അറിയിക്കണം.
• വാർഡുതല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരായി കണ്ട് 18 - 45 പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകുന്പോൾ മുൻഗണന ഉണ്ടാവും.
• പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം. സന്നദ്ധപ്രവർത്തകർ, മെഡിക്കൽ രംഗത്തുള്ളവർ, പാരാമെഡിക്കൽ രംഗത്തുള്ളവർ എന്നിവരുടെ പട്ടിക തയാറാക്കണം.
• വയോജനങ്ങളുടെ പട്ടിക വാർഡ് തലസമിതികൾ തയാറാക്കുകയും ഇവർക്ക് വൈദ്യസഹായം ഉറപ്പാക്കുകയും വേണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
• പ്രാദേശിക സ്ഥാപന തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറക്കണം. കോവിഡ് കോൾ സെന്ററും തുറക്കണം. ഇതു കണ്ട്രോൾ റൂമുമായി ബന്ധിപ്പിക്കണം. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും കണ്ട്രോൾറൂമിൽ ഉണ്ടാകണം. ഇതിന്റെ ഭാഗമായി മെഡിക്കൽ ടീമിനെ സജ്ജമാക്കണം. സാധിക്കുമെങ്കിൽ ഒന്നിലധികം മെഡിക്കൽ ടീം രൂപീകരിക്കണം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ അതത് പ്രദേശത്തെ മെഡിക്കൽ ടീമിൽ പെടുത്താവുന്നതാണ്.
• ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക്ക് ഡൗണ് ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവരുണ്ട്. അവർക്ക് എത്തിച്ചുകൊടുക്കണം.
• പട്ടിണി വരാവുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയാറാക്കണം. യാചകരും തെരുവുകളിൽ കഴിയുന്ന വരുമുണ്ട്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകും. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം.
• ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാൻ ഉണ്ടാവണം.ആംബുലൻസ് കൂടാതെ പഞ്ചായത്തിൽ അഞ്ചും നഗരസഭയിൽ പത്തും വാഹനം ഉണ്ടാകണം.
• വാർഡ്തല സമിതിയുടെ കയ്യിൽ അഞ്ച് പൾസി ഓക്സിമീറ്റർ എങ്കിലും കരുതണം.
• കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങൾ നടത്തണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ഇതിന്റെ ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം.
• വാർഡ് തല സമിതികൾ വീടുകൾ സന്ദർശിച്ച് വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി പഞ്ചായത്ത്- നഗരസഭാ തലത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോർട്ട് ചെയ്യണം. ചിലതിൽ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഇടപെടലോ സഹായമോ ആവശ്യമായിരിക്കും. അത്തരം കാര്യങ്ങൾ അവരെ അറിയിക്കണം.
• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കണം. ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചാൽ മരണനിരക്ക് കുറയ്ക്കാനാകും.
• പഞ്ചായത്ത് - നഗരസഭാ തലത്തിൽ കോർ ടീം വേണം. പഞ്ചായത്ത്- നഗരസഭാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ സെക്രട്ടറി, ആരോഗ്യ സമിതി ചെയർമാൻ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, സെക്ടറൽ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവർ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉൾപ്പെടുത്താം.
• കോവിഡ് പ്രതിരോധത്തോടൊപ്പം മഴക്കാല പൂർവശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മാർക്കറ്റുകൾ ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.