തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്നതു പരിഗണിക്കുന്നു. 20നു വൈകുന്നേരം നാലിനാണു സത്യപ്രതിജ്ഞ ഉദ്ദേശിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകലത്തിൽ ആളെ ഇരുത്താനാണ് സെൻട്രൽ സ്റ്റേഡിയം പരിഗണിക്കുന്നത്. രാജ്ഭവന്റെ പാർക്കിംഗ് ഏരിയയിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. ചീഫ് സെക്രട്ടറിയുടെ നിർദേശാനുസരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സെൻട്രൽ സ്റ്റേഡിയം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
ലോക്ക്ഡൗണ്‍ കാലയളവിൽ പ്രതിദിന കേസുകളിൽ കുറവുണ്ടായാൽ സെൻട്രൽ സ്റ്റേഡിയം പരിഗണിക്കും. 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, ക്ഷണിക്കപ്പെട്ട പ്രമുഖർ, എംഎൽഎമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു മാത്രമായിരിക്കും പ്രവേശനം. 200- 300 പേർക്കുള്ള ഇരിപ്പിടം വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ചടങ്ങിൽ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകലത്തിൽ ആളെ ഇരുത്താനാണ് സെൻട്രൽ സ്റ്റേഡിയം പരിഗണിക്കുന്നത്. രാജ്ഭവന്റെ പാർക്കിംഗ് ഏരിയയിൽ പന്തൽ നിർമിച്ചു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. ചീഫ് സെക്രട്ടറിയുടെ നിർദേശാനുസരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സെൻട്രൽ സ്റ്റേഡിയം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
ലോക്ക്ഡൗണ്‍ കാലയളവിൽ പ്രതിദിന കേസുകളിൽ കുറവുണ്ടായാൽ സെൻട്രൽ സ്റ്റേഡിയം പരിഗണിക്കും. 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, ക്ഷണിക്കപ്പെട്ട പ്രമുഖർ, എംഎൽഎമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കു മാത്രമായിരിക്കും പ്രവേശനം. 200- 300 പേർക്കുള്ള ഇരിപ്പിടം വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ചടങ്ങിൽ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.