തിരുവനന്തപുരം: അറുനൂറിലധികം വിചാരണ, റിമാൻഡ് തടവുകാരെ മോചിപ്പിച്ചേക്കും. ജയിലുകളിൽ കോവിഡ് ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി പരോൾ, വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങൾക്ക് ഉത്തരവ് നൽകുകയും 1800-ഓളം തടവുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ഇന്നലെ സമാനമായ ഉത്തരവു പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തിവരുന്നുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാലാണ് അറുനൂറിലധികം വിചാരണ, റിമാൻഡ് തടവുകാർക്കു ജാമ്യം ലഭിക്കുക.
ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600ഓളം തടവുകാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി പരോൾ, വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങൾക്ക് ഉത്തരവ് നൽകുകയും 1800-ഓളം തടവുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ഇന്നലെ സമാനമായ ഉത്തരവു പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തിവരുന്നുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാലാണ് അറുനൂറിലധികം വിചാരണ, റിമാൻഡ് തടവുകാർക്കു ജാമ്യം ലഭിക്കുക.