തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്നു നടക്കും. ഇന്നു രാവിലെ 11നു വീഡിയോ കോണ്ഫറൻസ് വഴിയാണു യോഗം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നത് അടക്കം ഓരോ പ്രദേശത്തേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും.
ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, രോഗവ്യാപന തോത്, ഓക്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് വിലയിരുത്തുക. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സ്വീകരിക്കേണ്ട നടപടികൾ, വാർഡ് സഭ സ്വീകരിക്കേണ്ട നടപടികൾ എന്നിവ അടക്കമുള്ളവ സംബന്ധിച്ച് ഇതുവരെ ഇറക്കിയ ഉത്തരവുകളുടെ സമഗ്ര വിവരവും പങ്കുവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ട വാർ റൂം, കണ്ട്രോൾ റൂം, മരുന്നിന്റെയും ഓക്സിജന്റെയും ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കും.
ഇതുവരെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്ന് താഴേത്തട്ടിൽ പലയിടത്തും ഉണ്ടാകുന്ന പോരായ്മകൾ അടക്കം പരാതികളായി എത്തുന്നുണ്ട്. താഴേത്തട്ടിലെ കോവിഡ് പ്രതിരോധ നടപടികൾ അടക്കമുള്ള സമഗ്രചിത്രം തദ്ദേശ ജനപ്രതിനിധികളിൽനിന്നു മുഖ്യമന്ത്രി കേൾക്കും. തുടർന്നു താഴേത്തട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തും.
കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനങ്ങൾ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും അവശ്യഘട്ടങ്ങളിൽ വാഹനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
പുതിയ ഭരണസമിതി അംഗങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നഗരസഭാ അംഗങ്ങൾ, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നത് അടക്കം ഓരോ പ്രദേശത്തേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തും.
ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, രോഗവ്യാപന തോത്, ഓക്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് വിലയിരുത്തുക. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സ്വീകരിക്കേണ്ട നടപടികൾ, വാർഡ് സഭ സ്വീകരിക്കേണ്ട നടപടികൾ എന്നിവ അടക്കമുള്ളവ സംബന്ധിച്ച് ഇതുവരെ ഇറക്കിയ ഉത്തരവുകളുടെ സമഗ്ര വിവരവും പങ്കുവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ട വാർ റൂം, കണ്ട്രോൾ റൂം, മരുന്നിന്റെയും ഓക്സിജന്റെയും ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കും.
ഇതുവരെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്ന് താഴേത്തട്ടിൽ പലയിടത്തും ഉണ്ടാകുന്ന പോരായ്മകൾ അടക്കം പരാതികളായി എത്തുന്നുണ്ട്. താഴേത്തട്ടിലെ കോവിഡ് പ്രതിരോധ നടപടികൾ അടക്കമുള്ള സമഗ്രചിത്രം തദ്ദേശ ജനപ്രതിനിധികളിൽനിന്നു മുഖ്യമന്ത്രി കേൾക്കും. തുടർന്നു താഴേത്തട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തും.
കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനങ്ങൾ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും അവശ്യഘട്ടങ്ങളിൽ വാഹനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
പുതിയ ഭരണസമിതി അംഗങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നഗരസഭാ അംഗങ്ങൾ, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.