തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ ഈ മാസം 16 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ലോക്ക്ഡൗണ്‍ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. ക്ഷേത്രങ്ങളിൽ പൂജ മുടങ്ങാതെ നടത്തും. പൂജാസമയം രാവിലെ ഏഴുമുതൽ 10 വരെയും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയുമായിരിക്കും. ഇക്കാര്യത്തിൽ അതതു ക്ഷേത്രങ്ങളിലെ തന്ത്രിമാരുമായി ആലോചിച്ച് സമയക്രമം നിശ്ചയിക്കാം. ഉത്സവം അടക്കം മറ്റു ചടങ്ങുകൾ ലോക്ക്ഡൗണ്‍ കാലയളവിൽ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ബുക്ക് ചെയ്തിട്ടുള്ള വിവാഹചടങ്ങുകൾ 20 പേരിൽ കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിനു പുറത്തുവച്ച് നടത്താവുന്നതാണ്.
ലോക്ക്ഡൗണ്‍ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. ക്ഷേത്രങ്ങളിൽ പൂജ മുടങ്ങാതെ നടത്തും. പൂജാസമയം രാവിലെ ഏഴുമുതൽ 10 വരെയും വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയുമായിരിക്കും. ഇക്കാര്യത്തിൽ അതതു ക്ഷേത്രങ്ങളിലെ തന്ത്രിമാരുമായി ആലോചിച്ച് സമയക്രമം നിശ്ചയിക്കാം. ഉത്സവം അടക്കം മറ്റു ചടങ്ങുകൾ ലോക്ക്ഡൗണ്‍ കാലയളവിൽ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ബുക്ക് ചെയ്തിട്ടുള്ള വിവാഹചടങ്ങുകൾ 20 പേരിൽ കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിനു പുറത്തുവച്ച് നടത്താവുന്നതാണ്.